Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമേലെചൊവ്വ അടിപ്പാത;...

മേലെചൊവ്വ അടിപ്പാത; ഒരുമാസത്തിനകം ടെൻഡർ

text_fields
bookmark_border
മേലെചൊവ്വ അടിപ്പാത; ഒരുമാസത്തിനകം ടെൻഡർ
cancel
camera_alt

അടിപ്പാത നിർമാണത്തിന് മുന്നോടിയായി മേലെചൊവ്വയിലെ റോഡരികിലെ കടമുറികൾ

പൊളിച്ചുമാറ്റുന്നു

കണ്ണൂർ: മേലെചൊവ്വ അടിപ്പാത നിർമാണത്തിന്റെ ഭാഗമായി ടെൻഡർ നടപടികൾ ഒരുമാസത്തിനകം. ഇതു സംബന്ധിച്ച് കിഫ്ബി, വാട്ടർ അതോറിറ്റി അധികൃതരെ ഉൾപ്പെടുത്തി യോഗം ചേരും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സംസ്ഥാന കലോത്സവത്തിന്റെ തിരക്കിലായതിനാലാണ് യോഗം ചേരാൻ വൈകിയത്.

പഴയ എസ്റ്റിമേറ്റ് അനുസരിച്ച് 27.6 കോടിയുടെ നിർമാണപ്രവൃത്തിക്കാണ് അംഗീകാരമായത്. പുതുക്കിയത് അനുസരിച്ച് 34.6 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിന് കിഫ്ബി അംഗീകാരം ലഭിച്ചിട്ടുണ്ട്. റോഡിന് അടിയിലൂടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് ലൈൻ പോകുന്നതിനാലാണ് നടപടികൾ നീണ്ടുപോയത്.

ഈ പൈപ് ലൈൻ മാറ്റിസ്ഥാപിക്കേണ്ട പ്രവൃത്തി കൂടി ടെൻഡറിൽ ഉൾപ്പെടുത്തേണ്ടതുണ്ട്. ഇതുവരെ 51 ഉടമകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടുണ്ട്. 52 സെന്റ് സ്ഥലവും 51 കെട്ടിടങ്ങളുമാണ് ഏറ്റെടുത്തത്. അടിപ്പാത നിർമാണത്തിന് മുന്നോടിയായി റോഡരികിലെ കടമുറികളാണ് പൊളിച്ചുമാറ്റൽ അവസാന ഘട്ടത്തിലാണ്.

കഴിഞ്ഞ ഡിസംബറോടെ കെട്ടിടം പൊളി പൂർത്തിയാകുമെന്നാണ് അറിയിച്ചിരുന്നത്. പൊളിച്ചുമാറ്റിയ കല്ലും ഓടും മര ഉരുപ്പടികളും അടക്കമുള്ള കെട്ടിടസാമഗ്രികൾ മാറ്റാനുള്ള ബുദ്ധിമുട്ട് നേരിടുന്നുണ്ട്. ദേശീയപാതക്കരികിൽ ലോറി നിർത്തി സാധനങ്ങൾ കയറ്റുമ്പോൾ ഗതാഗതക്കുരുക്ക് നേരിടുന്നതാണ് പ്രധാന വെല്ലുവിളി.

75 ശതമാനം കെട്ടിടങ്ങളും പൊളിച്ചുമാറ്റി. കോൺക്രീറ്റ് കെട്ടിടങ്ങൾ പൊളിക്കൽ തുടങ്ങി. മൂന്ന് നിലകളിലായുള്ള കോൺഗ്രസ് ഓഫിസടക്കം പൊളിച്ചുമാറ്റാനുണ്ട്. രണ്ടാഴ്ചക്കുള്ളിൽ കെട്ടിടം പൊളി പൂർത്തിയാവും. ടെൻഡർ നടപടികൾ പൂർത്തിയാക്കുന്നതോടെ എത്രയും വേഗം നിർമാണം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ. മേലെചൊവ്വയിൽ മേൽപാലം ഒരുങ്ങുന്നതോടെ നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.

തലശ്ശേരി, മട്ടന്നൂർ ഭാഗത്തുനിന്നും കണ്ണൂരിലേക്ക് വരുന്ന വാഹനങ്ങൾ ഏറെ റോഡിൽ കുരുങ്ങിയാണ് നഗരത്തിലെത്തുന്നത്. കണ്ണൂർ -തലശ്ശേരി റൂട്ടിൽ മേലെചൊവ്വ ജങ്ഷനിൽ 310 മീറ്റർ നീളത്തിലും ഒമ്പത് മീറ്റർ വീതിയിലുമാണ് അടിപ്പാത നിർമാണം. രണ്ട് അരികിലും 5.5 മീറ്റർ വീതിയിൽ സർവിസ് റോഡും ഒന്നരമീറ്ററിൽ നടപ്പാതയുമുണ്ടാകും.

കെട്ടിട വാടകക്കാർക്ക് രണ്ട് ലക്ഷം രൂപ പുന:സ്ഥാപന അലവൻസും തൊഴിൽനഷ്ടമായവർക്ക് ആറ് മാസത്തേക്ക് 6,000 രൂപ വീതം ഉപജീവന ബത്തയുമാണ് അനുവദിച്ചത്. 2016ലെ ബജറ്റിലാണ് അടിപ്പാത അനുവദിച്ചത്. ഭൂമിയേറ്റെടുക്കൽ സർവേയുമായി ബന്ധപ്പെട്ട് പ്രതിഷേധങ്ങളും സമരങ്ങളും നടക്കുന്നതിനാൽ പ്രതീക്ഷിച്ച സമയത്ത് നടപടികൾ പൂർത്തിയാക്കാനായിരുന്നില്ല.

എളയാവൂർ, കണ്ണൂർ ഒന്ന് വില്ലേജുകളിലായാണ് സ്ഥലം ഏറ്റെടുത്തത്. നഷ്ടപരിഹാരത്തുക സംബന്ധിച്ച് അവ്യക്തതയുള്ളതിനാൽ അടിപ്പാത നിർമാണത്തിനായി പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ കണക്കെടുപ്പിനെത്തിയ പൊതുമരാമത്ത് ഉദ്യോഗസ്ഥരെ തുടർച്ചയായി മേലെചൊവ്വയിലെ വ്യാപാരികൾ തടഞ്ഞിരുന്നു. 160 ഓളം പേരെയും അവരുടെ കുടുംബങ്ങളെയും പദ്ധതി ബാധിക്കാനിടയുണ്ടെന്നാണ് പഠനം. അടിപ്പാത യാഥാർഥ്യമാകുന്നതോടെ ഗതാഗതക്കുരുക്ക് ഒഴിവാകുമെന്ന പ്രതീക്ഷയിലാണ് കണ്ണൂർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Tenderunderpassmelechovva
News Summary - Melechovva underpass- Tender within one month
Next Story