ഇടവേളക്കുശേഷം മുഴപ്പിലങ്ങാട് ബീച്ചിൽ വാഹനങ്ങൾക്ക് പ്രവേശനം
text_fieldsഎടക്കാട്: പ്രതികൂല കാലാവസ്ഥ കണക്കിലെടുത്ത് വാഹനങ്ങൾക്ക് പ്രവേശനം നിരോധിച്ചിരുന്ന മുഴപ്പിലങ്ങാട് ഡ്രൈവിങ് ബീച്ചിലേക്ക് ശനിയാഴ്ച മുതൽ വാഹനങ്ങളെ പ്രവേശിപ്പിച്ചുതുടങ്ങി. ഡി.ടി.പി.സി സെക്രട്ടറിയാണ് ഇത് സംബന്ധിച്ച വിവരം പുറത്തിറക്കിയത്.
നേരെത്തെ നിലവിലുള്ള ടോൾ പിരിവിലൂടെയാണ് വാഹനങ്ങളെ ബീച്ചിലേക്ക് കടത്തിവിടുന്നത്. താഴെ പറയുന്ന വിതത്തിലുള്ള നിബന്ധന പ്രകാരമാണ് പ്രവേശനം അനുവദിച്ചത്. പരമാവധി 20 കി.മീ വേഗത്തിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളു. വാഹനങ്ങൾ വെള്ളത്തിലൂടെ ഓടിക്കാൻ പാടുള്ളതല്ല. ബീച്ചിൽ ഡ്രൈവിങ് പരിശീലനം പാടില്ല.
സന്ദർശകർക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധത്തിൽ മാത്രമേ വാഹനങ്ങൾ ഓടിക്കാൻ പാടുള്ളൂ. ലൈഫ് ഗാർഡുകളുടെയും പൊലീസിന്റെയും നിർദേശങ്ങൾ പാലിക്കണം. ഈ നിബന്ധനകൾ പ്രകാരം ടോൾ പിരിവിലൂടെയാണ് അനുവദിച്ചിട്ടുള്ളത്. എന്നാൽ ബീച്ചിൽ വലിയ തോതിലുള്ള വികസന പ്രവർത്തനങ്ങൾ നടക്കുന്നത് കാരണം ഡ്രൈവ് ചെയ്യാൻ ഉപയോഗിക്കുന്ന വലിയ ഭാഗം കടൽ കരയും നിർമാണ പ്രവർത്തനത്തിന്റെ ഭാഗമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്നതിനാൽ വാഹനങ്ങൾക്ക് പോകാനുള്ള സ്ഥലം വളരെ കുറവാണ്. വെള്ളം കയറ്റം ഉള്ള സമയത്താണെങ്കിൽ തീരെ വാഹനങ്ങൾക്ക് ഇവിടെ ഇറങ്ങാനും പറ്റില്ലെന്നാണ് നാട്ടുകാർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.