Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightറെയിൽവേ സ്റ്റേഷനിൽ...

റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ചതിന് ആർ.പി.എഫ് പിടികൂടിയ ആൾ സ്റ്റേഷൻ പരിസരത്തെ സ്കൂട്ടറുമായി കടന്നു കളഞ്ഞു

text_fields
bookmark_border
റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ചതിന് ആർ.പി.എഫ് പിടികൂടിയ ആൾ സ്റ്റേഷൻ പരിസരത്തെ സ്കൂട്ടറുമായി കടന്നു കളഞ്ഞു
cancel
camera_alt

അഭിലാഷ്

കണ്ണൂർ: റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് സ്കൂട്ടർ മോഷ്ടിച്ച കോഴിക്കോട് സ്വദേശി അറസ്റ്റിൽ. പുതിയങ്ങാടി സ്വദേശി എൻ.കെ. അഭിലാഷിനെ (26) ആണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ എസ്.ഐ മാത്യു ജാക്സൺ ഡിസിൽവയും സംഘവും കോഴിക്കോട് നിന്ന് അറസ്റ്റ് ചെയ്തത്. മാർച്ച് 20ന് രാത്രി 8.15നും 8.30നും ഇടയിലാണ് മോഷണം നടന്നത്.

കണ്ണൂർ റെയിൽവേ സ്റ്റേഷൻ പാർസൽ ഓഫിസിലെത്തിയ മുണ്ടയാട് അതിരകത്തെ മൻസൂറിന്റെ ഉടമസ്ഥതയിലുള്ള സ്കൂട്ടറാണ് മോഷ്ടിച്ചത്. ആർ.പി.എഫ് ഓഫിസിനടുത്ത് സ്കൂട്ടർ നിർത്തി പാർസൽ ഓഫിസിൽ പോയി പത്ത് മിനിറ്റിനകം തിരിച്ചെത്തിയപ്പോഴാണ് സ്കൂട്ടർ കാണാതായത്. കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ മദ്യപിച്ച നിലയിൽ കണ്ടതിനെ തുടർന്ന് ആർ.പി.എഫ് പിടികൂടിയ അഭിലാഷ് സ്റ്റേഷന് പുറത്തിറങ്ങി സ്കൂട്ടറുമായി കടന്നു കളയുകയായിരുന്നു.

ഇയാൾ സ്കൂട്ടറുമായി പോകുന്ന ദൃശ്യങ്ങൾ രാത്രി കോഴിക്കോട് ഏലത്തൂരിലെ നിരീക്ഷണ കാമറയിൽ പതിഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്.ഐ അനുരൂപ്, ഉദ്യോഗസ്ഥരായ നാസർ, മിഥുൻ, ബൈജു എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur railway stationtheft case
News Summary - one arrested for thefting scooter from railway station
Next Story