ഓപറേഷന്‍ പി ഹണ്ടിൽ കുടുങ്ങിയത് നിരവധി പേർ
text_fieldsകണ്ണൂര്‍: പി ഹണ്ട് റെയ്ഡില്‍ ജില്ലയിൽ നിരവധി പേര്‍ പിടിയിലായി. സമൂഹ മാധ്യമങ്ങള്‍ വഴി കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ കണ്ടെത്തുന്നതിന് ഇൻറര്‍പോളുമായി കേരള പൊലീസ് സഹകരിച്ചു പ്രവര്‍ത്തിക്കുന്ന സംവിധാനത്തിലൂടെയാണ് ഇവർ പിടിയിലായത്. കേരളത്തില്‍ എല്ലാ ജില്ലകളിലും പൊലീസ് റെയ്ഡ് നടത്തിയിരുന്നു.
കണ്ണൂരിൽ 14 പൊലീസ് സ്റ്റേഷന് പരിധികളില്‍ ജില്ല പൊലീസ് സൈബര്‍ സെല്‍ നടത്തിയ റെയ്ഡില്‍ 19 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. തളിപ്പറമ്പിൽ മൂന്നും പിണറായി, പാനൂർ, കണ്ണപുരം പൊലീസ് സ്റ്റേഷനുകളിൽ രണ്ടുവീതവും കണ്ണൂര്‍ ടൗണ്‍, കൊളവല്ലൂര്‍, മയ്യില്‍, പേരാവൂര്‍, ശ്രീകണ്ഠപുരം, ഉളിക്കൽ, വളപട്ടണം, ആറളം, പരിയാരം, മട്ടന്നൂർ പൊലീസ് സ്റ്റേഷനുകളിൽ ഒന്നു വീതം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്തു.
കണ്ണൂര്‍ ടൗൺ പൊലീസ് പോക്സോ കേസാണ് രജിസ്റ്റർ ചെയ്തത്. കണ്ണൂർ തുളിച്ചേരി മേഘ്നയിലെ സുജിത്തിനെ (55) ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍നിന്ന് ഇത്തരം വെബ് സൈറ്റുകള്‍ സന്ദര്‍ശിച്ചതിനും വിഡിയോ ഡൗണ്‍ലോഡ് ചെയ്തതിനുമുള്ള തെളിവുകള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഇത്തരം വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും നിരോധിത പോണ്‍ സൈറ്റുകളും സന്ദര്‍ശിക്കുന്നവരെ നിരീക്ഷിക്കുന്നതിന് അന്താരാഷ്ട്ര തലത്തില്‍ പ്രത്യേക വിഭാഗംതന്നെ ഇൻറര്‍പോളില്‍ നിലവിലുണ്ട്. ഇത്തരം വ്യക്തികളെ നിരന്തരം നിരീക്ഷിച്ചതിനു ശേഷമാണ് നിയമനടപടികളിലേക്ക് പൊലീസ് നീങ്ങുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.