ഒ.ടി.പി കൈമാറി; 3.48 ലക്ഷം പോയി
text_fieldsകണ്ണൂർ: ഒ.ടി.പി പങ്കുവെച്ചതിലൂടെ അക്കൗണ്ടിൽനിന്ന് 3.48 ലക്ഷം രൂപ നഷ്ടപ്പെട്ടു. പണം നഷ്ടപ്പെട്ട പരാതിക്കാരൻ ബാങ്ക് അധികൃതരെ ബന്ധപ്പെട്ട് അക്കൗണ്ട് ഫ്രീസ് ചെയ്യുകയും തുടർന്ന് ഒരാഴ്ച കഴിഞ്ഞ് അക്കൗണ്ട് അൺ ഫ്രീസ് ചെയ്തപ്പോൾ വീണ്ടും അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതായാണ് പരാതി. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
മറ്റൊരു പരാതിയിൽ പരാതിക്കാരിയെ ഐ.സി.ഐ.സി ക്രെഡിറ്റ് കാർഡ് എക്സിക്യൂട്ടിവ് എന്നു പറഞ്ഞു വിളിക്കുകയും ക്രെഡിറ്റ് കാർഡ് ആക്റ്റിവേഷൻ ചെയ്യാനാണെന്ന് പറഞ്ഞ് പരാതിക്കാരിയുടെ കാർഡ് വിവരങ്ങളും ഒ.ടി.പിയും കൈക്കലാക്കി പണം തട്ടിയെടുക്കുകയായിരുന്നു.
ഇത്തരത്തിൽ നിരവധി ഓൺലൈൻ തട്ടിപ്പുകളാണ് ദിവസേന റിപ്പോർട്ട് ചെയ്യുന്നത്. പലർക്കും വൻ തുക നഷ്ടമായിട്ടുണ്ട്. ഫോണിലേക്ക് വരുന്ന പരിചിതരല്ലാത്തവരുമായി ഒരിക്കലും ഒ.ടി.പിയോ ബാങ്ക് അക്കൗണ്ട് വിവരങ്ങളോ കൈമാറരുതെന്ന് പൊലീസ് പറഞ്ഞു.
ഓൺലൈൻ തട്ടിപ്പിൽ നിങ്ങൾ ഇരയാവുകയാണെങ്കിൽ ഉടൻ തന്നെ 24 മണിക്കൂറും പ്രവർത്തിക്കുന്ന പൊലീസ് സൈബർ ക്രൈം ഹെൽപ് ലൈൻ നമ്പറായ 1930ൽ വിളിച്ച് പരാതി രജിസ്റ്റർ ചെയ്യാം.
അല്ലെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ സൈബര്‍ ക്രൈം റിപ്പോര്‍ട്ട് ചെയ്യാനുള്ള http://www.cybercrime.gov.in പോര്‍ട്ടലിലൂടെയോ പരാതിപ്പെടാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.