കൊലക്കേസ് പ്രതിയായ തടവുകാരൻ ആശുപത്രിയിൽ മരിച്ചു
text_fieldsപയ്യന്നൂർ: കൊലക്കേസിൽ ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന പ്രതി കണ്ണൂർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ മരിച്ചു. പാലക്കാട് മണ്ണാർക്കാട് സ്വദേശി പെരുമ്പള ഹൗസിൽ മാമ്മി (മമ്മിക്കുട്ടി -64) ആണ് മരിച്ചത്.
കടുത്ത പ്രമേഹരോഗിയായ ഇദ്ദേഹം ഏറെക്കാലമായി ചികിത്സയിലായിരുന്നുവെന്നു പറയുന്നു. അസുഖം കൂടിയതിനെ തുടർന്ന് ഈ മാസം 17നാണ് ജയിലധികൃതർ മാമ്മിയെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്.
2002ൽ മകനെ കൊലചെയ്ത കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിച്ചുവരുകയായിരുന്നു. മണ്ണാർക്കാട് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേരി കോടതിയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2004 സെപ്റ്റംബർ 26നാണ് കണ്ണൂർ സെൻട്രൽ ജയിലിലെത്തിയത്.
ഇയാളുടെ പിതാവും തെൻറ മകനെ കൊന്ന കേസിൽ ശിക്ഷ അനുഭവിച്ചിരുന്നു. പ്രമേഹത്തോടൊപ്പം ഹൃദയസംബന്ധമായ ആരോഗ്യപ്രശ്നങ്ങളും മാമ്മിയെ അലട്ടിയിരുന്നു. ആരോഗ്യനില മോശമായതോടെ വെൻറിലേറ്ററിലേക്ക് മാറ്റിയെങ്കിലും ചൊവ്വാഴ്ച പുലർച്ചെ നാലോടെ മരിക്കുകയായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.