Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightPayyannurchevron_rightഅശാസ്ത്രീയ...

അശാസ്ത്രീയ മാലിന്യ സംസ്കരണം; പയ്യന്നൂരിൽ 15,000 രൂപ പിഴ

text_fields
bookmark_border
Fine
cancel

പയ്യന്നൂർ: ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പയ്യന്നൂർ നഗരസഭ പരിധിയിൽ നടത്തിയ പരിശോധനയിൽ അശാസ്ത്രീയ മാലിന്യ സംസ്കരണത്തിന് സ്വകാര്യ ഹോട്ടലിന് സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. സ്ഥാപനത്തിന്റെ കാർ പാർക്കിങ് ഏരിയയിൽ പലയിടങ്ങളിലായി പ്ലാസ്റ്റിക് കവറുകളിൽ മാലിന്യങ്ങൾ തള്ളിയിരിക്കുന്നതായും കോൺക്രീറ്റ് മാലിന്യങ്ങൾ പ്രദേശത്ത് തള്ളിയിരിക്കുന്നതായും കണ്ടെത്തി.

സ്ഥാപനത്തിലെ ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന്റെ മുന്നിൽ നിരവധി പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായും പ്രദേശത്ത് കത്തിച്ചു വരുന്നതായും സ്‌ക്വാഡ് കണ്ടെത്തി. ക്വാർട്ടേഴ്സിന് പുറകുവശത്തും മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതായും കണ്ടെത്തി. സ്ഥാപനത്തിന്റെ പാർക്കിങ് ഏരിയക്കും ജീവനക്കാർ താമസിക്കുന്ന ക്വാർട്ടേഴ്സിന് ഇടയിലുമായി സ്ഥിതി ചെയ്യുന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് മദ്യക്കുപ്പികൾ അടക്കം വലിച്ചെറിഞ്ഞതായും കണ്ടെത്തി. തുടർ നടപടികൾ സ്വീകരിക്കാൻ സ്‌ക്വാഡ് പയ്യന്നൂർ നഗരസഭക്ക് നിർദേശം നൽകി.

പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ലീഡർ പി.പി. അഷ്‌റഫ്‌ സ്‌ക്വാഡ് അംഗങ്ങളായ അലൻ ബേബി, സി.കെ. ദിബിൽ പയ്യന്നൂർ നഗരസഭ ഹെൽത്ത്‌ ഇൻസ്‌പെക്ടർ ശ്യാം ഒ.കെ. കൃഷ്ണ എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:District enforcement squadUnscientific Waste Management
News Summary - Unscientific waste management; fine of Rs 15,000
Next Story
RADO