പൂക്കടകൾ പൂട്ടിച്ച് പൊലീസ് താക്കോൽ കൊണ്ടുപോയി; ലക്ഷങ്ങളുടെ പൂക്കൾ നശിക്കുന്നു
text_fieldsകണ്ണൂർ: കോവിഡ് നിയന്ത്രണത്തിെൻറ മറവിൽ കണ്ണൂർ നഗരത്തിലെ പൂക്കടകൾ പൊലീസ് പൂട്ടിച്ചതായി പരാതി. ഉത്രാടം ദിനത്തിൽ രാവിലെ കടകൾ പൂട്ടിച്ച് താക്കോലുമായിപോയ പൊലീസ് ഇതുവരെ കട തുറക്കാൻ അനുവദിച്ചിട്ടില്ല.
കണ്ണൂർ മുനീശ്വരൻ കോവിലിന് സമീപത്തെ ദിനേശ് ഫ്ലവേഴ്സ്, ശ്രീജ ഫ്ലവേഴ്സ് എന്നീ കടകളാണ് അഞ്ചുദിവസമായി അകാരണമായി പൂട്ടിയിട്ടിരിക്കുന്നതെന്ന് ഫ്ലവർ മർച്ചൻറ്സ് അസോസിയേഷൻ പ്രസിഡൻറ് കെ. ദിനേശൻ, സെക്രട്ടറി പി. പ്രവീൺ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു.
കോവിഡ് മാനദണ്ഡം പാലിച്ച് കച്ചവടം നടത്താമെന്ന സർക്കാർ ഉത്തരവ് പ്രകാരമാണ് ഉത്രാടം ദിനത്തിൽ കടകൾ തുറന്നത്. നിയന്ത്രണങ്ങൾ പാലിച്ച് കച്ചവടം നടത്തുന്നതിനിടെയാണ് പൊലീസെത്തി രണ്ടു കടകൾ മാത്രം പൂട്ടിച്ചത്. ഓണക്കച്ചവടത്തിനായി കടയിൽ സ്റ്റോക്ക് ചെയ്ത ലക്ഷങ്ങൾ വിലയുള്ള പൂക്കൾ എടുത്തുമാറ്റാൻ പോലും അനുവദിച്ചില്ല. എല്ലാം കടയിൽകിടന്ന് നശിച്ചു. കടയുടമയുടെ പേരിൽ കേസെടുത്തിട്ടില്ല.
എന്തിനാണ് പൂട്ടിച്ചതെന്ന ചോദ്യത്തിന് മറുപടിയുമില്ല. കാണേണ്ടത് പോലെ കാണാൻ തയാറാകാത്തതിലുള്ള വിരോധമാണ് പൊലീസ് നടപടിക്ക് പിന്നിൽ. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്ലവർ മർച്ചൻറ്സ് അസോസിയേഷൻ ജില്ല പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്. എന്നിട്ടും പരിഹാര നടപടിയുണ്ടാകുന്നില്ലെന്ന് നേതാക്കൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.