മലിനജല പ്ലാൻറ് വാൾവ് തുറന്ന സംഭവം; യൂത്ത് ലീഗ് നേതാവിെൻറ നിർദേശപ്രകാരമെന്ന്
text_fieldsതളിപ്പറമ്പ്: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് പി.കെ. സുബൈറിനെതിരെ ഗുരുതര ആരോപണവുമായി തളിപ്പറമ്പ് മാർക്കറ്റിലെ മലിനജല ട്രീറ്റ്മെൻറ് പ്ലാൻറ് വാൾവ് തുറന്നുവിട്ട കേസിലെ പ്രതി രംഗത്ത്. സുബൈർ ആവശ്യപ്പെട്ടത് പ്രകാരമാണ് താൻ പ്ലാൻറിെൻറ വാൾവ് തുറന്നുവിട്ടതെന്ന് സജീദ് കായപുരയിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇതിെൻറ ഡിജിറ്റൽ തെളിവുകൾ സഹിതം താൻ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം പറഞ്ഞു. താൻ പൊലീസിന് നൽകിയ മൊഴിയല്ല മാധ്യമങ്ങളിൽ വന്നത്.
പി.കെ. സുബൈറിെൻറ അടുത്ത സുഹൃത്താണ്. പെരുന്നാളിെൻറ രണ്ട് ദിവസം മുമ്പ് സുബൈർതന്നെ മൊബൈൽ ഫോണിൽ വിളിച്ച് സയ്യിദ് നഗറിലേക്ക് വരാൻ പറഞ്ഞു. സീതി സാഹിബ് സ്കൂളിെൻറ കണക്കുമായി ബന്ധപ്പെട്ട ചർച്ചകൾ വഴിമാറ്റാൻ സഹായിക്കണമെന്നും താൻ വലിയ പ്രതിസന്ധിയിലാണെന്നും ആവശ്യപ്പെട്ടു. പകരം തെൻറ കടബാധ്യതകൾ തീർത്ത് ജോലി തരപ്പെടുത്തിത്തരുമെന്നും പറഞ്ഞു. അതിന് ശേഷമാണ് കൃത്യം ചെയ്യാൻ ആവശ്യപ്പെട്ടതെന്നും സജീദ് വാർത്തസമ്മേളത്തിൽ പറഞ്ഞു. കുറ്റം തെൻറ മാത്രം തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് അദ്ദേഹം ശ്രമിച്ചത്. ഈ വിഷയത്തിൽ കോടതിയെ സമീപിക്കും. സുബൈറിനെതിരായ എല്ലാ തെളിവുകളും കോടതിയിൽ ഹാജരാക്കുമെന്നും സജീദ് വാർത്തസമ്മേളനത്തിൽ പറഞ്ഞു.
ആരോപണം കേസ് കൊടുത്തതിെൻറ പകയെന്ന്
തളിപ്പറമ്പ്: വാൾവ് തുറന്നുവിട്ടത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് ലീഗ് തളിപ്പറമ്പ് മുനിസിപ്പൽ കമ്മിറ്റി പൊലീസിൽ പരാതി നൽകിയതിന്‍റെ പകപോക്കാനാണ് തന്‍റെ പേര് വലിച്ചിഴക്കുന്നതെന്ന് പി.കെ. സുബൈർ വാർത്താകുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.