Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightമലിനജലം പുഴയിലേക്ക്...

മലിനജലം പുഴയിലേക്ക് ഒഴുക്കി; ബാറിന് കാൽലക്ഷം പിഴ

text_fields
bookmark_border
waste
cancel
camera_alt

നാറാത്ത് പഞ്ചായത്തിലെ കൈരളി ബാറിൽ മാലിന്യം കൂട്ടിയിട്ട നിലയിൽ

കണ്ണൂർ: മലിനജലം പുഴയിലേക്ക് ഒഴുക്കിയ ബാറിന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് കാൽലക്ഷം രൂപ പിഴയീടാക്കി. നാറാത്ത് പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതുൾപ്പെടെയുള്ള നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് കൈരളി ബാറിനെതിരെയാണ് പിഴ ചുമത്തിയത്. നടപടിയെടുക്കാൻ നാറാത്ത് പഞ്ചായത്തിന് നിർദേശം നൽകി.

മലിനജലം പൈപ്പ് വഴി നേരിട്ട് പുഴയിലേക്ക് ഒഴുക്കിവിടുന്നതാണ് സ്ക്വാഡ് കണ്ടെത്തിയത്. മാലിന്യം ഉറവിടത്തിൽ തരംതിരിക്കാതെ ജൈവ, അജൈവ മാലിന്യം കൂട്ടിയിട്ട നിലയിലാണ്. സ്ഥാപനത്തിന്റെ പരിസരത്ത് നിർമിച്ച കുഴിയിൽ നിരോധിത പേപ്പർ കപ്പുകൾ, ബോട്ടിലുകൾ, പ്ലാസ്റ്റിക് കവറുകൾ, അലുമിനിയം ഫോയിലുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ, ജൈവ മാലിന്യം എന്നിവ കൂട്ടിയിട്ട് ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. സമീപത്തായി പ്ലാസ്റ്റിക് കവറുകൾ ഉൾപ്പെടെയുള്ളവ കത്തിച്ചതിന്റെ അവശിഷ്ടങ്ങളും കണ്ടെത്തി. പരിശോധനയിൽ ജില്ല എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് ടീം ലീഡർ പി.പി. അഷ്‌റഫ്, നിതിൻ വത്സലൻ, സി.കെ. ദിബിൽ, നാറാത്ത് പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ പി. അനുഷ്മ എന്നിവർ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Waste waterKannur News25 lakh fine
News Summary - Sewage was discharged into the river; 25 lakh fine for the bar
Next Story