Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_rightഉദ്ഘാടനം കഴിഞ്ഞിട്ട്...

ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷം; പ്രവർത്തനം തുടങ്ങാതെ ആധുനിക വാതക ശ്മശാനം

text_fields
bookmark_border
ശ്മശാനം
cancel
camera_alt

പയറ്റടിപ്പറമ്പ് ആധുനിക വാതക ശ്മശാനം

ശ്രീകണ്ഠപുരം: പയ്യാവൂർ പഞ്ചായത്ത് പയറ്റടിപ്പറമ്പിൽ സ്ഥാപിച്ച ആധുനിക വാതക ശ്മശാനത്തിന്റെ ഉദ്ഘാടനം കഴിഞ്ഞിട്ട് ഒരു വർഷമായെങ്കിലും ഇതുവരെ ഒരു മൃതദേഹം പോലും ദഹിപ്പിച്ചില്ല. കഴിഞ്ഞ വർഷം നവംബർ 25ന് മന്ത്രി എം.ബി. രാജേഷാണ് വാതക ശ്മാശാനം ഉദ്ഘാടനം ചെയ്തത്.

തുടർന്ന് ശ്മശാനത്തിലെ ജീവനക്കാർക്ക് ആവശ്യമായ പരിശീലനം നൽകിയ ശേഷം പ്രവർത്തനം തുടങ്ങുമെന്ന് പറഞ്ഞിരുനെങ്കിലും നടപ്പായില്ല. ആവശ്യമായ അനുമതി ലഭിക്കാത്തതാണ് ശ്മശാനം തുറക്കാൻ സാധിക്കാത്തതെന്നും ഉടൻ പ്രവർത്തനം തുടങ്ങുമെന്നും പഞ്ചായത്ത് അധികൃതർ പറഞ്ഞു.

പയറ്റടിപ്പറമ്പിലെ പരമ്പരാഗത ശ്മശാനത്തിന് പകരമാണ് ആധുനിക വാതക ശ്മശാനം സ്ഥാപിച്ചത്. പഞ്ചായത്തിന് സംഭാവനയായി കിട്ടിയ രണ്ടേക്കർ സ്ഥലത്ത് 2500 ചതുരശ്ര അടി വിസ്തൃതിയിലാണ് കെട്ടിടം നിർമിച്ചത്. 2017 മുതൽ വിവിധ ഘട്ടങ്ങളിലായി 1.06 കോടി ചെലവഴിച്ചാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തിയത്.

നിർമാണം പൂർത്തിയാക്കാതെ ഉദ്ഘാടനം നടത്തുന്നെന്നാരോപിച്ച് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.ബി. രാജേഷിന് യു.ഡി.എഫ് പഞ്ചായത്തംഗങ്ങൾ അന്ന് പരാതി നൽകിയിരുന്നു. അഗ്നിരക്ഷാ സംവിധാനം ഒരുക്കാതെയാണ് ഉദ്ഘാടനം നടത്തിയതെന്നതായിരുന്നു യു.ഡി.എഫ് അംഗങ്ങളുടെ പരാതി.

പഞ്ചായത്തംഗങ്ങളായ ആനീസ് ജോസഫ്, ടെൻസൺ ജോർജ്, ടി.പി. അഷ്റഫ്, സിന്ധു ബെന്നി, സിജി ഒഴാങ്കൽ എന്നിവരായിരുന്നു പരാതി നൽകിയത്. നിലവിൽ സമീപത്തെ പരമ്പരാഗത ശ്മശാനത്തിലാണ് മൃതദേഹങ്ങൾ ദഹിപ്പിക്കുന്നത്. നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി ശ്മശാനം ഉടൻ പ്രവർത്തനം തുടങ്ങണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsIncinerator
News Summary - A year after the inauguration- Modern gas incinerator without operation
Next Story