Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightSreekandapuramchevron_right...

ശ്രീകണ്ഠപുരത്തുനിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ വയനാട്ടില്‍ കണ്ടെത്തി

text_fields
bookmark_border
found
cancel

ശ്രീകണ്ഠപുരം: ശ്രീകണ്ഠപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍നിന്ന് കാണാതായ രണ്ട് പെണ്‍കുട്ടികളെ പൊലീസിന്റെ ഇടപെടലില്‍ വയനാട്ടില്‍ കണ്ടെത്തി. ശനിയാഴ്ചയാണ് 17 വയസ്സുള്ള പെണ്‍കുട്ടികളെ കാണാതായത്. ഒരു കുട്ടി മറ്റൊരു കുട്ടിയുടെ വീട്ടിലെത്തുകയും രണ്ടുപേരും ചേര്‍ന്ന് വീട്ടുകാരോട് പറയാതെ യുവാക്കള്‍ക്കൊപ്പം ബൈക്കില്‍ പോവുകയുമായിരുന്നു.

രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് ശ്രീകണ്ഠപുരം എസ്.എച്ച്.ഒ രാജേഷ് മാരാംഗലത്ത്, എസ്.ഐ എ.വി. ചന്ദ്രന്‍ എന്നിവര്‍ വിവിധ പൊലീസ് സ്റ്റേഷനുകളിലേക്ക് വിവരം കൈമാറി. അതിനിടെ വയനാട് തലപ്പുഴയില്‍ ഇവരുണ്ടെന്ന വിവരം ലഭിച്ചതിനെത്തുടര്‍ന്ന് തലപ്പുഴ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് അവര്‍ പെണ്‍കുട്ടികളെയും യുവാക്കളെയും കസ്റ്റഡിയിലെടുത്തു. ശ്രീകണ്ഠപുരം പൊലീസ് കൂട്ടിക്കൊണ്ടുവന്ന് ഇവരുടെ രക്ഷിതാക്കളെ വിളിച്ചുവരുത്തി പെണ്‍കുട്ടികള്‍ക്ക് കൗണ്‍സലിങ് നൽകി. കോടതിയില്‍ ഹാജരാക്കിയ കുട്ടികളെ രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

തളിപ്പറമ്പിനടുത്ത രണ്ട് യുവാക്കള്‍ക്കൊപ്പമാണ് പെണ്‍കുട്ടികള്‍പോയത്. അവധിക്കാലത്തും കുട്ടികൾ ഇത്തരത്തിൽ കെണിയിൽപെട്ട് പുറത്തിറങ്ങുന്നത് മൊബൈൽ ഫോൺ ഉപയോഗത്തിലൂടെയാണെന്നും രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girlsFoundgirls
News Summary - Two missing girls from Srikandapuram found in Wayanad
Next Story