കരയത്തുംചാലിൽ കരിങ്കൽ ക്വാറിയില്‍ ഉഗ്രസ്‌ഫോടനം; വീടിന്റെ മേല്‍ക്കൂര തകര്‍ന്നു
text_fieldsകരയത്തുംചാലിൽ ക്വാറിയിലെ സ്ഫോടനത്തെ തുടർന്ന് പള്ളത്ത് നാരായണന്റെ വീടിന്റെ മേൽക്കൂരയിലെ ഓട് തകരുകയും ചുമര് വിണ്ടുകീറുകയും ചെയ്തനിലയിൽ
ശ്രീകണ്ഠപുരം: കരിങ്കല്‍ക്വാറിയിലുണ്ടായ ഉഗ്രസ്‌ഫോടനത്തെ തുടര്‍ന്ന് സമീപത്തെ വീടിന്റെ മേല്‍ക്കൂര തകരുകയും ചുവരുകള്‍ക്ക് വിള്ളലുണ്ടാവുകയും ചെയ്തു. കരയത്തുംചാല്‍ വെളിയനാട്ടെ പള്ളത്ത് നാരായണന്റെ വീടിനാണ് കാര്യമായ കേടുപാടുകള്‍ സംഭവിച്ചത്.
വീട്ടിലുണ്ടായിരുന്നവർ പുറത്തേക്കോടിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സമീപത്തെ വര്‍ഗീസ് എന്നയാളുടെ ക്വാറിയില്‍ കരിങ്കല്ല് പൊട്ടിക്കാനായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് സ്‌ഫോടനം നടത്തിയിരുന്നു. ഇതിന്റെ പ്രത്യാഘാതമായാണ് വീടിന്റെ മേല്‍ക്കൂരയിലെ ഓടുകള്‍ തകരുകയും ചുമരുകള്‍ വിണ്ടുകീറി കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തത്.
ആറ് വര്‍ഷം മുമ്പും സമാനമായ രീതിയില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിരുന്നു. അന്ന് പരാതി നല്‍കിയതിനെ തുടര്‍ന്ന് അടച്ചുപൂട്ടിയ ക്വാറി അടുത്തിടെ വീണ്ടും പ്രവര്‍ത്തനം തുടങ്ങുകയായിരുന്നു. വീടിന് തകരാർ സംഭവിച്ചതിനാൽ ക്വാറിക്കെതിരെ നടപടിയാവശ്യപ്പെട്ട് പള്ളത്ത് നാരായണന്‍ ശ്രീകണ്ഠപുരം പൊലീസിലും നഗരസഭ അധികാരികള്‍ക്കും പരാതി നല്‍കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.