Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightThalasserychevron_rightമോഷണക്കേസ് പ്രതി...

മോഷണക്കേസ് പ്രതി പിടിയിൽ

text_fields
bookmark_border
arrest
cancel
camera_alt

അബ്ബാസ്

തലശ്ശേരി: ചക്യത്ത് മുക്കിലെ കട കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ തലശ്ശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങി. പട്ടാമ്പി കൊപ്പം സ്വദേശി വി. അബ്ബാസാണ് പ്രതി. സമാന കേസിൽ വിയ്യൂർ ജില്ല ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ ഇയാളെ കസ്റ്റഡിയിൽ വാങ്ങിയത്. വിവിധ ജില്ലകളിൽ ഇയാൾക്കെതിരെ മോഷണക്കേസുകളുണ്ട്.

ചക്യത്ത് മുക്കിലെ നദാഷാസ് സൂപ്പർ ഷോപ്പിൽ മോഷണം നടത്തിയ കേസിലാണ് തലശ്ശേരി പൊലീസ് അബ്ബാസിനെ രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയത്. പ്രതിയെ ചോദ്യം ചെയ്തു വരുകയാണ്. ഉടൻ തെളിവെടുപ്പ് നടത്തും. തലശ്ശേരി സ്റ്റേഷൻ പരിധിയിലെ കൂടുതൽ മോഷണക്കേസുകളിൽ അബ്ബാസ് ഉൾപ്പെട്ടിട്ടുണ്ടോയെന്നും പൊലീസ് പരിശോധിച്ചു വരുകയാണ്.

തൃശൂരിലെ ഒരു മോഷണക്കേസിൽ വിയ്യൂർ ജില്ല ജയിലിൽ റിമാൻഡിലായിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതിയുടെ അനുമതിയോടെ തലശ്ശേരി പൊലീസ് കസ്റ്റഡിയിൽ വാങ്ങുകയായിരുന്നു. കഴിഞ്ഞ ആഗസ്റ്റ് 15നാണ് ചക്യത്ത് മുക്കിലെ നദാഷാസ് സൂപ്പർ ഷോപ്പിൽ മോഷണം നടത്തിയത്. 10,000 രൂപയും 5000 രൂപയുടെ സിഗരറ്റും കവർന്നെന്നാണ് പരാതി.

എസ്.ഐ പി. പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. തെളിവെടുപ്പും ചോദ്യം ചെയ്യൽ നടപടികളും പൂർത്തിയാക്കി പ്രതിയെ വെളളിയാഴ്ച വിയ്യൂർ ജയിലിലേക്ക് മാറ്റും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsKannur News
News Summary - Accused in theft case arrested
Next Story