ലോക് അദാലത്ത്: 2360 കേസുകൾ തീർപ്പാക്കി
text_fieldsകണ്ണൂർ ജില്ല ലീഗൽ സർവിസസ് അതോറിറ്റി തലശ്ശേരിയിൽ സംഘടിപ്പിച്ച നാഷനൽ
ലോക് അദാലത്തിൽ നിന്ന്
തലശ്ശേരി: നാഷനൽ ലീഗൽ സർവിസസ് അതോറിറ്റിയുടെയും കേരള സ്റ്റേറ്റ് ലീഗൽ സർവിസസ് അതോറിറ്റിയുടെയും നിർദേശ പ്രകാരം ജില്ല ലീഗൽ സർവിസസ് അതോറിറ്റി തലശ്ശേരിയിൽ നാഷനൽ ലോക് അദാലത്ത് സംഘടിപ്പിച്ചു. കണ്ണൂർ, തളിപ്പറമ്പ്, തലശ്ശേരി താലൂക്ക് ലീഗൽ സർവിസസ് അതോറിറ്റികളുടെ സഹകരണത്തോടെ ശനിയാഴ്ച സംഘടിപ്പിച്ച അദാലത്തിൽ 2360 കേസുകൾ തീർപ്പാക്കുകയും 1,94,17,962 രൂപ നഷ്ടപരിഹാരം, പിഴ എന്നീ ഇനത്തിൽ ഈടാക്കുകയും ചെയ്തു.
വാഹനാപകടം, പൊതുപരാതി, രജിസ്ട്രേഷൻ, ബാങ്ക്, ബി.എസ്.എൻ.എൽ, ആർ.ടി.ഒ കേസുകൾ എന്നിവയാണ് അദാലത്തിൽ പരിഗണിച്ചത്. കോടതികളിൽ നിലവിലുള്ള 278 കേസുകൾ പരിഗണിച്ചതിൽ 235 കേസുകളും 309 പൊതുപരാതികളും ഒത്തുതീർപ്പാക്കി.
വാഹനാപകട നഷ്ടപരിഹാര കേസുകളിൽ 208 കേസുകളിൽ നിന്നായി 5,08,85,560 രൂപ നഷ്ടപരിഹാരമായി ഒത്തുതീർപ്പാക്കി. ജില്ലയിലെ മജിസ്ട്രേറ്റ് കോടതികളിലെ 1608 പെറ്റി കേസുകളിൽ നിന്നായി സർക്കാറിന് 40,90,500 രൂപ പിഴയായി ലഭിച്ചു. ജില്ല സെഷൻസ് ജഡ്ജി കെ.ടി. നിസാർ അഹമ്മദ്, ജഡ്ജിമാരായ ഫിലിപ് തോമസ്, ടി.കെ. നിർമല, ആർ.എൽ. ബൈജു, ടിറ്റി തോമസ്, റൂബി കെ. ജോസ്, പി.എസ്. നിഷി തുടങ്ങിയവർ അദാലത്തിൽ പങ്കെടുത്തു. ജില്ല ലീഗൽ സർവിസസ് അതോറിറ്റി സെക്രട്ടറി പി. മഞ്ജു നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.