തലശ്ശേരിയിലെ പണം പിടിച്ചുപറി: പ്രതി പരിധിക്ക് പുറത്തെന്ന് പൊലീസ്
text_fieldsതലശ്ശേരി: പഴയ ബസ്സ്റ്റാൻഡ് എം.ജി റോഡിലെ മുനിസിപ്പൽ ടി.ബി കോംപ്ലക്സ് പരിസരത്തുനിന്ന് കണ്ണിൽ മുളക് പൊടിയെറിഞ്ഞ് പണയ സ്വർണം ഇടപാടുകാരെൻറ എട്ട് ലക്ഷം രൂപ തട്ടിപ്പറിച്ച് രക്ഷപ്പെട്ട പ്രതിയെ പൊലീസിന് കണ്ടെത്താനായില്ല. പണം തട്ടിയെടുത്തുവെന്ന് പറയുന്ന നൂർ എന്ന തങ്ങളുടെ സെൽ ഫോൺ ഓഫ് ചെയ്ത നിലയിലാണ്.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെ ധർമടം ഗവ. ബ്രണ്ണൻ കോളജിനടുത്ത് താമസിക്കുന്ന നടുവിലത്ത് എ. റഹീസാണ് തലശ്ശേരിയിൽ പിടിച്ചുപറിക്കിരയായത്. ഇതിനിടെ, പരാതിക്കാരൻ പരസ്പരവിരുദ്ധമായി മൊഴി നൽകുന്നത് പൊലീസിനെ കുഴക്കുന്നുണ്ട്.സംഭവം നടന്ന കോംപ്ലക്സ് പരിസരത്തെ ഒരു കടയിലെ സി.സി.ടി.വി കാമറ ദൃശ്യം അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിൽ നിന്ന് പ്രതികളുടെ രൂപവും ധിറുതിയുള്ള നീക്കങ്ങളും കണ്ടെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.