Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKannurchevron_rightടിക്കറ്റ് നിരക്കുകളിൽ...

ടിക്കറ്റ് നിരക്കുകളിൽ ഇരട്ടിയിലധികം വർധന; ഓണത്തിന് നാട്ടിലെത്താൻ ഉത്രാടപ്പാച്ചിൽ

text_fields
bookmark_border
ടിക്കറ്റ് നിരക്കുകളിൽ ഇരട്ടിയിലധികം വർധന; ഓണത്തിന് നാട്ടിലെത്താൻ ഉത്രാടപ്പാച്ചിൽ
cancel

കണ്ണൂർ: ഇതരസംസ്ഥാനങ്ങളിൽനിന്ന് നാട്ടിലെത്തി ഓണം ആഘോഷിക്കാമെന്ന് കരുതിയാൽ ഇത്തവണ ചിലവേറും. ഇരട്ടിയോളം വർധനയാണ് ബസ് ടിക്കറ്റ് നിരക്കുകളിൽ. സാധാരണ ദിവസങ്ങളിൽ ബംഗളൂരു-കണ്ണൂർ ടിക്കറ്റ് നിരക്ക് 800 മുതൽ 1000 രൂപവരെയാണ്. സ്ലീപ്പർ ബസുകളിൽ 1200 വരെയാണ് നിരക്ക്. ഓണാവധിക്ക് ഈ നിരക്കുകൾ ഇരട്ടിയായി വർധിച്ചു. ഓണത്തിന് കുടുംബസമേതം നാട്ടിലേക്ക് വരാൻ ഒരുങ്ങിയ മലയാളികൾക്ക് ഇരുട്ടടിയായാണ് നിരക്ക് വർധന. വിദ്യാർഥികളും വ്യാപാരികളും ഐ.ടി ജീവനക്കാരും അടക്കം വടക്കൻ ജില്ലകളിൽനിന്ന് പതിനായിരക്കണക്കിന് മലയാളികളുള്ള നഗരത്തിലേക്കും തിരികെ നാട്ടിലെത്താനും രണ്ട് ട്രെയിനുകളും ചുരുക്കം കെ.എസ്.ആർ.ടി.സി ബസുകളും മാത്രമാണ് ആശ്രയം. സ്വകാര്യ ബസുകൾ ആവശ്യത്തിന് സർവിസ് നടത്തുന്നുണ്ടെങ്കിലും തിരക്കുള്ള സമയങ്ങളിൽ രണ്ടും മൂന്നും ഇരട്ടിയായിരിക്കും ടിക്കറ്റ് നിരക്ക്. കൂടുതൽ ട്രെയിനുകളും കെ.എസ്.ആർ.ടി.സി ബസും ഓടിക്കണമെന്ന യാത്രക്കാരുടെ ആവശ്യത്തിന് ചില്ലറയൊന്നുമല്ല പഴക്കം. ഉത്സവ, അവധി ദിവസങ്ങളിൽ ട്രെയിൻ ടിക്കറ്റ് പോലും ലഭിക്കാത്ത സ്ഥിതിയാണ്.

മലബാറുകാർക്ക് ആശ്വാസമായ കണ്ണൂർ-ബംഗളൂരു എക്സ്പ്രസ്, കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസ് എന്നീ വണ്ടികളിൽ ടിക്കറ്റുകൾ വെയിറ്റിങ് ലിസ്റ്റിലാണ്. സ്ലീപർ ടിക്കറ്റുകളിൽ നൂറിലേറെയാണ് വെയിറ്റിങ് ലിസ്റ്റ്. ഓണത്തിന് തലേദിവസങ്ങളിൽ ഇരുന്നൂറോളവും. എസി കോച്ചുകളിലും ടിക്കറ്റില്ല. അൺറിസർവ്ഡ് ടിക്കറ്റെടുത്ത് വരാമെന്ന് കരുതിയാൽ രണ്ടും മൂന്നും ജനറൽ കമ്പാർട്ടുമെന്റുകൾ മാത്രമാണുള്ളത്. വിവിധ സ്റ്റേഷനുകളിൽ എത്തുമ്പോൾ ലഗേജുമായി യാത്രക്കാർക്ക് കയറാനാവാത്ത സ്ഥിതിയാവും. പ്രായമായവർക്കും കുട്ടികൾക്കും കയറാനാവില്ല. ഞായറാഴ്ചകളിൽ സർവിസ് നടത്തുന്ന യശ്വന്ത്പൂർ-മംഗളൂരു എക്സ്പ്രസിലും ടിക്കറ്റ് ലഭിക്കാനില്ല.

ബംഗളൂരുവിൽനിന്ന് മധ്യകേരളത്തിലേക്ക് സ്വകാര്യ ബസുകളേക്കാൾ തുക കെ.എസ്.ആർ.ടി.സി ഈടാക്കുന്നതായും പരാതിയുണ്ട്. ഓണാവധി കഴിഞ്ഞ് തിരിച്ചുപോകുന്ന മറുനാടൻ മലയാളികൾക്കും യാത്ര ദുരിതമയമാണ്. കണ്ണൂരിൽനിന്ന് വൈകീട്ട് 5.05ന് മംഗളൂരു വഴി പോകുന്ന സൗത്ത് ബംഗളൂരു സിറ്റി എക്സ്പ്രസ്, 6.05ന് പുറപ്പെടുന്ന കണ്ണൂർ-യശ്വന്ത്പൂർ എക്സ്പ്രസുമാണ് മലബാറുകാർക്ക് റെയിൽവേ നൽകുന്ന ആശ്രയം. ടിക്കറ്റ് കിട്ടാൻ അൽപമൊന്നും ബുദ്ധിമുട്ടിയാൽ പോര. അവധി കഴിഞ്ഞെത്തുന്ന മലയാളികളെ പിഴിയാൻ സ്വകാര്യ ബസുകളും ടിക്കറ്റ് നിരക്കുയർത്തി. സ്വന്തം വണ്ടിയെടുത്തും ടാക്സി വിളിച്ചും നാട്ടിലെത്തേണ്ട അവസ്ഥയാണ്. സ്വന്തം വാഹനമില്ലാത്തവർക്ക് ജനറൽ ടിക്കറ്റിൽ തിങ്ങിഞെരിഞ്ഞും ഇരട്ടിത്തുക നൽകി സ്വകാര്യ ബസുകളിലും വരേണ്ടിവരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kannur NewsTicket price
News Summary - Ticket prices have more than doubled
Next Story