തണലേകാൻ പതിനായിരം മരങ്ങൾ; ദിവാകരനും കുടുംബത്തിനും കലക്ടറുടെ അനുമോദനം
text_fieldsപ്രാദേശിക കർഷക ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവർത്തകനുമായ ദിവാകരൻ കടിഞ്ഞിമൂലക്ക് കലക്ടർ ഡോ. ഡി. സജിത് ബാബു വീട്ടിലെത്തി സാക്ഷ്യപത്രം കൈമാറുന്നു
നീലേശ്വരം: പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കർഷക ശാസ്ത്രജ്ഞനുമായ നീലേശ്വരം കടിഞ്ഞിമൂലയിലെ കെ.വി. ദിവാകരെൻറ വേറിട്ട പ്രവർത്തനങ്ങളെ അനുമോദിക്കാൻ കലക്ടർ ഡോ.ഡി. സജിത് ബാബു നേരിട്ട് വീട്ടിലെത്തി. മാസ്ക് ധരിച്ച് കലക്ടറെ സ്വീകരിക്കാൻ എത്തിയ പേരക്കുട്ടി നാലു വയസ്സുകാരൻ അർണവ് കലക്ടറുടെ പ്രത്യേക പ്രശംസക്ക് പാത്രമായി. ഒരു മണിക്കൂറോളം വീട്ടിൽ ചെലവഴിച്ച അദ്ദേഹം അപൂർവങ്ങളായ ഔഷധസസ്യങ്ങളുടെ ശേഖരവും കണ്ടൽ നഴ്സറിയും സന്ദർശിച്ചു. ചെത്ത് തൊഴിലാളിയായ ദിവാകരൻ പ്രകൃതി സംരക്ഷണത്തിനായി നടത്തുന്ന വിലപ്പെട്ട പ്രവർത്തനങ്ങളെ കലക്ടർ അഭിനന്ദിച്ചു.
ജീവനം പദ്ധതിയുടെ ഭാഗമായുള്ള ഗൃഹവനം നിർമിക്കുന്നതിനും മിയാവാക്കി വനം നിർമിക്കുന്നതിനും പതിനായിരക്കണക്കിന് വൃക്ഷത്തൈകളും ഔഷധസസ്യങ്ങളുമാണ് ദിവാകരനും കുടുംബവും വീട്ടുമുറ്റത്തെ നഴ്സറിയിൽ വളവും വെള്ളവുമൊഴിച്ച് പരിപാലിക്കുന്നത്. ബേക്കൽ ടൂറിസത്തിെൻറ ഭാഗമായി പാതയോരത്ത് ചെയ്യാനുദ്ദേശിക്കുന്ന മിയാവാക്കി വനത്തിനുള്ള തൈകൾ കലക്ടർ തിരഞ്ഞെടുത്തു.
വിനോദ സഞ്ചാര വകുപ്പിെൻറ നേതൃത്വത്തിൽ ബേക്കൽ സൗന്ദര്യവത്കരണത്തിെൻറ ഭാഗമായി പാതയോരത്ത് 91 ഇലഞ്ഞി മരത്തൈകളും ടാറ്റ കോവിഡ് ആശുപത്രി പരിസരത്ത് 151 നാട്ടുമാവിൻ തൈകളും പുഴയോരങ്ങളിൽ 600 കണ്ടൽ മരങ്ങളും ദിവാകരൻ സൗജന്യമായി ബി.ആർ.ഡി.സിക്ക് നൽകിയിരുന്നു. കൂടാതെ പ്രകൃതിസംരക്ഷണ രംഗത്ത് ദിവാകരൻ നടത്തുന്ന പരിശ്രമങ്ങൾക്ക് അംഗീകാരമായി വിനോദ സഞ്ചാര വകുപ്പിെൻറ സാക്ഷ്യപത്രം നൽകിയാണ് കലക്ടർ മടങ്ങിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.