കാസർകോടിന് ആശ്വസിക്കാം; ഒാക്സിജൻ പ്രതിസന്ധി തീരുന്നു
text_fieldsകാസർകോട്: പ്രാണവായുവിനായി നാട്ടുകാരിൽനിന്നുവരെ സഹായം തേടിയ കാസർകോടിന് താൽക്കാലിക ആശ്വാസം. കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്നായി കാസർകോടിന് വേണ്ട ഒാക്സിജൻ ഏറക്കുറെ ഉറപ്പാക്കി. കാസർകോെട്ട പ്ലാൻറ് തയാറാകുന്നതുവരെ ഇൗ ജില്ലകളിൽനിന്ന് ഒാക്സിജൻ എത്തിക്കും.
പ്രതിദിനം 340-360 സിലിണ്ടർ മെഡിക്കൽ ഒാക്സിജനാണ് കാസർകോടിന് വേണ്ടത്. ഇത് മുഴുവൻ കണ്ണൂർ ബാൽകോയിൽനിന്ന് ഉറപ്പുവരുത്താനാണ് ജില്ല ദുരന്തനിവാരണ സമിതി തീരുമാനിച്ചിരുന്നത്. വയനാട്, കോഴിക്കോട് ജില്ലകളിലെ ചില ആശുപത്രികളിൽ വിതരണം ചെയ്യേണ്ടതിനാൽ കണ്ണൂരിൽനിന്ന് ഇത്രയും സിലിണ്ടർ ലഭ്യമാക്കാനായില്ല. തുടർന്നാണ് കോഴിക്കോട്, മലപ്പുറം ജില്ലകളിൽനിന്ന് സിലിണ്ടറുകൾ ഇറക്കിയത്.
കാസർകോടിന് വേണ്ടതിെൻറ ഏറിയപങ്കും കണ്ണൂരിൽനിന്നാണ് എത്തിക്കുന്നത്. 25 ശതമാനത്തിലധികം മലപ്പുറത്തുനിന്നും. കോഴിക്കോട് നിന്ന് 70ഒാളം സിലിണ്ടറുകൾ എത്തിക്കാനായി.
കണ്ണൂരിൽനിന്ന് 120-130 സിലിണ്ടറുകൾ ദിവസേന എത്തിക്കുന്നു. ഒാക്സിജൻ പ്രതിസന്ധി രൂക്ഷമായ ബുധനാഴ്ച മലപ്പുറത്തുനിന്ന് 150ഒാളം സിലിണ്ടറുകൾ എത്തിച്ചു. മലപ്പുറം മാറാക്കര വട്ടപ്പറമ്പിലെ പ്ലാൻറിൽനിന്നാണ് ഒാക്സിജൻ എത്തിച്ചത്. 2015ൽ അടച്ചുപൂട്ടിയ ഇൗ പ്ലാൻറ് കഴിഞ്ഞ ചൊവ്വാഴ്ച സർക്കാർ വീണ്ടും തുറക്കുകയായിരുന്നു. കാസർകോടിന് വലിയ ആശ്വാസമായി ഇൗ പ്ലാൻറ്. ആദ്യദിവസം ഇറക്കിയ അത്രയില്ലെങ്കിലും തുടർ ദിവസങ്ങളിലും മലപ്പുറത്തുനിന്ന് എത്തിക്കുന്നുണ്ട്.
മംഗളൂരുവിലെ മലബാർ പ്ലാൻറിൽനിന്നാണ് കാസർകോട് ജില്ലയിലേക്ക് വേണ്ട ഒാക്സിജൻ ഇറക്കിയിരുന്നത്. ഇതരസംസ്ഥാനങ്ങളിലേക്ക് ഒാക്സിജൻ നൽകുന്നത് കർണാടക വിലക്കിയതോടെയാണ് കാസർകോട് പ്രതിസന്ധി രൂക്ഷമായത്. തിങ്കളാഴ്ച രോഗികളെ കൈയൊഴിയുന്നിടത്ത് കാര്യങ്ങൾ എത്തി. തുടർന്നാണ് ജില്ല ഭരണകൂടം വാർറൂം തുറന്ന് ഒാക്സിജൻ ലഭ്യത ഉറപ്പാക്കിയത്. സിലിണ്ടറുകളുടെ കുറവാണ് ജില്ല ഇപ്പോൾ നേരിടുന്നത്. കലക്ടറുടെ 'ചലഞ്ച്' വഴി 150ഒാളം സിലിണ്ടർ ലഭിച്ചു.
കുറച്ച് സിലിണ്ടറുകൾ ഉടൻ വാങ്ങും. പ്രതിസന്ധി മറികടക്കാൻ രണ്ട് ദിവസത്തേക്ക് സ്റ്റോക്ക് ഉറപ്പാക്കാനാണ് ജില്ല ഭരണകൂടം ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.