Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightBadiyadukkachevron_rightപഞ്ചായത്ത് ഓഫിസിൽ...

പഞ്ചായത്ത് ഓഫിസിൽ ജീവനക്കാരുടെ കുറവ്; ഒഴിവുകൾ നികത്താൻ നടപടി

text_fields
bookmark_border
paper cutting
cancel

ബദിയടുക്ക: പഞ്ചായത്ത് ഓഫിസിലെ ജീവനക്കാരുടെ ഒഴിവ് നികത്താൻ നടപടി. തെരഞ്ഞടുപ്പ് പെരുമാറ്റച്ചട്ടം കഴിയുന്ന മുറക്ക് നിയമനം നടക്കുമെന്ന് തദ്ദേശ വകുപ്പിന്റെ മറുപടി കത്ത് ലഭിച്ചു.

പഞ്ചായത്ത് വെൽഫെയർ സ്ഥിരംസമിതി ചെയർമാൻ രവികുമാർ റൈ നവകേരള സദസ്സിൽ നൽകിയ അപേക്ഷക്ക് തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ നൽകിയ മറുപടിയിലാണ് നിയമനം നടക്കുമെന്ന് ഉറപ്പ് നൽകിയത്. അസിസ്റ്റന്റ് എൻജിനീയർ, സീനിയർ ക്ലർക്ക് എന്നിവരെ നിയമിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയിരുന്നു. ഒഴിവുമൂലം സെക്രട്ടറി ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർ അമിതജോലി ചെയ്യേണ്ട സ്ഥിതിയാണ് നിലവിലുള്ളത്.

എൻജിനീയറുടെ ഒഴിവ് മൂലം പഞ്ചായത്തിന്റെ പദ്ധതികൾ നടപ്പാക്കാൻ കഴിയാതെ വന്നതും രവികുമാർ കത്തിൽ സർക്കാറിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിരുന്നു. രൂക്ഷമായ പ്രശ്നവും ജനങ്ങളുടെ ബുദ്ധിമുട്ടും കഴിഞ്ഞ നവംബർ ഏഴിന് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kasargod News
News Summary - Shortage of people in Panchayat office- Steps were taken to fill the vacancies
Next Story