Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightKanhangadchevron_rightഉരുൾ ദുരന്തം: വയനാടിന്...

ഉരുൾ ദുരന്തം: വയനാടിന് കൈത്താങ്ങ്

text_fields
bookmark_border
wayanad landslide
cancel
camera_alt

കാഞ്ഞങ്ങാട് നഗരസഭ ഹരിതകർമ സേനയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് ഏറ്റുവാങ്ങുന്നു

കാഞ്ഞങ്ങാട്: വയനാട് ജനതയെ ചേർത്തുപിടിച്ചുകൊണ്ട് കാഞ്ഞങ്ങാട് നഗരസഭ ഹരിതകർമ സേന ദുരിതാശ്വാസ നിധിയിലേക്ക് ലക്ഷം രൂപ സംഭാവന നൽകി. ഹരിതകർമ സേനയിലെ 100 അംഗങ്ങൾ തങ്ങളുടെ വേതനത്തിൽനിന്ന് ആയിരം രൂപ വീതമാണ് നൽകിയത്. ചെമ്മട്ടം വയലിലെ ട്രെഞ്ചിങ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ സബ് കലക്ടർ സൂഫിയാൻ അഹമ്മദ് തുക ഏറ്റുവാങ്ങി. നഗരസഭ ചെയർപേഴ്സൻ കെ.വി. സുജാത അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുല്ല, സ്ഥിരംസമിതി അധ്യക്ഷരായ കെ. ലത, കെ.വി. സരസ്വതി, കെ. പ്രഭാവതി, കെ. അനീഷൻ, കൗൺസിലർമാരായ കെ.വി. സുശീല, ഫൗസിയ ഷെരീഫ്, മായ കുമാരി, എം. ലക്ഷ്മി, കർമസേന പ്രസിഡന്റ് ഗീത ഐങ്ങോത്ത്, ഹരിത കേരള മിഷൻ ജില്ല റിസോഴ്സ് പേഴ്സൻ കെ. ബാലചന്ദ്രൻ, മണിപ്രസാദ്, ജെ.എച്ച്.ഐമാരായ പി. രൂപേഷ്, സി. ഷിജു എന്നിവർ സംസാരിച്ചു. നഗരസഭ സെക്രട്ടറി എൻ. മനോജ് സ്വാഗതവും കർമസേന സെക്രട്ടറി പ്രസന്ന ആവിയിൽ നന്ദിയും പറഞ്ഞു.

ചെറുവത്തൂർ: കയ്യൂർ ഗവ. ഹയർ സെക്കൻഡറി എൻ.എസ്.എസ് യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ വയനാട് പുനർനിർമാണ ഫണ്ട് കണ്ടെത്തുന്നതിന് വളന്റിയർമാരും മദർ പി.ടി.എ അംഗങ്ങളും സാനിറ്ററി ഉൽപന്നങ്ങളുടെ നിർമാണ പരിശീലനം നടത്തി. അരലക്ഷത്തോളം രൂപയുടെ ഉൽപന്നങ്ങളാണ് കയ്യൂർ ഫ്രഷ് എന്ന പേരിൽ നിർമിച്ചത്. വിൽപനയിലൂടെ കണ്ടെത്തുന്ന തുക ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകും. ഉൽപന്നങ്ങളുടെ വിതരണോദ്ഘാടനം കയ്യൂർ-ചീമേനി പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. ശാന്ത നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ടി.വി. രാജൻ അധ്യക്ഷത വഹിച്ചു. എസ്.എം.സി ചെയർമാൻ കെ.വി. ലക്ഷ്മണൻ, മദർ പി.ടി.എ പ്രസിഡന്റ് കെ. ധന്യ, സീനിയർ അസി. കെ. വിജയൻ കെ.കെ. സത്യനാരായണൻ എന്നിവർ സംസാരിച്ചു. പ്രോഗ്രാം ഓഫിസർ പ്രണാബ് കുമാർ സ്വാഗതവും വളന്റിയർ സെക്രട്ടറി നഷ ഫാത്തിമ നന്ദിയും പറഞ്ഞു.

നീലേശ്വരം: വയനാട് പ്രകൃതി ദുരന്തത്തിൽ സർവതും നഷ്ടപ്പെട്ട കുടുംബങ്ങൾക്ക് ഡി.വൈ.എഫ്.ഐയുടെ വീടുനിർമാണ ഫണ്ടിലേക്ക് മടിക്കൈ കറുവളപ്പിലെ ബിനേഷ് ബൈക്കു നൽകി. ബ്ലോക്ക്‌ സെക്രട്ടറി എം.വി. രതീഷ് ബൈക്ക് ഏറ്റുവാങ്ങി. ജോ. സെക്രട്ടറി എ. അഭിജിത്ത്, വൈസ് പ്രസിഡന്റ്‌ വി. മുകേഷ്, മേഖല സെക്രട്ടറി കെ.പി. നിധീഷ്, പ്രസിഡന്റ്‌ പ്രമോദ്, സുബിൻ എന്നിവർ സന്നിഹിതരായിരുന്നു

നീലേശ്വരം: വയനാടിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തമ്പുരാട്ടി ബസ് കൂട്ടായ്മയുടെ ഫണ്ട്‌ കലക്ടർ കെ. ഇമ്പശേഖറിന് കൈമാറി. ബസിലെ മുൻ ജീവനക്കാരും ഇപ്പോഴത്തെ തൊഴിലാളികളും യാത്രക്കാരും ചേർന്ന് തമ്പുരാട്ടി വാട്ട്സ്ആപ് കൂട്ടായ്മ കാരുണ്യ പ്രവർത്തികൾ ചെയ്ത് നാടിന് മാതൃകയായിരുന്നു.

പാലക്കുന്ന്: സംഘചേതന കുതിരക്കോട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 40000 രൂപ ജില്ല കലക്ടർക്ക് കൈമാറി. പ്രസിഡൻറ് ടി. ദിനേശ്, സെക്രട്ടറി വി. അക്ഷയ്, ട്രഷറർ നാരായണൻ കാനം, രാജേഷ് കുമാർ ചേർന്നാണ് തുക കൈമാറിയത്

ചെമ്മനാട്: ജി.എച്ച്.എസ്.എസ് ചെമ്മനാട് 1980-81 എസ്.എസ്.എൽ.സി ബാച്ച് സ്വരൂപിച്ച 58000 രൂപയുടെ ചെക്ക് കലക്ടർക്ക് കൈമാറി. ബാച്ച് പ്രസിഡന്റ് സി.കെ. അമീർ അലി, സെക്രട്ടറി ബേബി ബേനൂർ, ട്രഷറർ എ. കരുണാകരൻ നായർ, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ പി. ബാലകൃഷ്ണൻ നായർ, വി.കെ. അനിത, കാസർകോട് ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ജമാൽ അഹമ്മദ് എന്നിർ സംബന്ധിച്ചു.

കാസർകോട്: എസ്.വൈ.എസ് ആഭിമുഖ്യത്തിൽ ഉരുൾപൊട്ടലിൽ ഒറ്റപ്പെട്ട മുണ്ടക്കൈ, ചൂരൽമല, ചാലിയാർ പ്രദേശങ്ങളിൽ ഭക്ഷ്യ, വസ്ത്ര കിറ്റുകൾ വിതരണം ചെയ്തു. ജില്ല എക്സിക്യൂട്ടിവ് അംഗം അലി സഖാഫി ചെട്ടുംകുഴി, ഷമീർ പാത്തൂർ, ഇർഫാദ് മയിപ്പാടി, ഫൈസൽ നെല്ലിക്കട്ടെ, സുബൈർ പടന്നാക്കാട്, സിദ്ദീഖ് പൂത്തപ്പലം തുടങ്ങിയവർ നേതൃത്വം നൽകി.

ബാനം: വയനാട്ടിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബാനം ഗവ. ഹൈസ്‌കൂൾ സംഭാവന നൽകി. വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും ചേർന്നാണ് തുക സ്വരൂപിച്ചത്. ഇ. ചന്ദ്രശേഖരൻ എം.എൽ.എ പ്രധാനധ്യാപിക സി. കോമളവല്ലിയിൽനിന്ന് തുക സ്വീകരിച്ചു.

കാഞ്ഞങ്ങാട്: പ്രകൃതിദുരന്തത്താൽ ദുരിതമനുഭവിക്കുന്ന വയനാട് മേഖലയിൽ കേരള ഹോട്ടൽ ആൻഡ് റസ്റ്റാറൻറ് അസോസിയേഷൻ ഭക്ഷണം പാചകം ചെയ്തുനൽകുമെന്ന് ഭാരവാഹികൾ. തിരുവനന്തപുരം മുതൽ കാസർകോടുവരെയുള്ള മുഴുവൻ അംഗങ്ങയെും പങ്കാളികളാക്കി അഞ്ചുനേരം ഭക്ഷണം നൽകും. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഭക്ഷണശാലയായിരിക്കും.

കാസർകോട് ജില്ല കമ്മിറ്റി ആറിന് വൈകീട്ട് മൂന്നുമുതൽ ഏഴിന് വൈകീട്ട് മൂന്നുവരെ ഭക്ഷണം നൽകും. ജില്ല പ്രസിഡന്റ് നാരായണ പൂജാരി, ജില്ല സെക്രട്ടറി ബിജു ചുള്ളിക്കര, ജില്ല വർക്കിങ് പ്രസിഡന്റ് പ്രകാശൻ പരിപ്പുവട, പുരുഷോത്തമൻ ദ്വാരക, രഘുവീർ പൈ, കരീം ബേക്കൽ, സവാദ് കുമ്പള, ബാലകൃഷ്ണൻ അനുഗ്രഹ എന്നിവരടങ്ങിയ സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു.

കാസർകോട്: വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് പ്രത്യേക പാക്കേജ് വേണമെന്നും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ജനശ്രീ മിഷൻ ജില്ല കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ജനശ്രീ ജില്ല ചെയർമാൻ കെ. നീലകണ്ഠൻ അധ്യക്ഷത വഹിച്ചു. എം. രാജീവൻ നമ്പ്യാർ, കെ.പി. സുധർമ്മ തുടങ്ങിയവർ സംസാരിച്ചു.

വിവാഹപ്പന്തലിൽ മാതൃക തീർത്ത് എം.എസ്. ഹമീദ്

കാസർകോട്: മകൾ ഫാത്തിമത്ത് തൻസിയുടെ കല്യാണപ്പന്തലിൽവെച്ച് വയനാട് പുനരധിവാസത്തിന് ലക്ഷം രൂപ സമ്മാനിച്ച് ദുബൈ കെ.എം.സി.സി പ്രവർത്തകൻ എം.എസ്. ഹമീദ്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനംചെയ്ത വയനാട് പുനരധിവാസ ഫണ്ടിലേക്ക് ലക്ഷം രൂപ നൽകിയാണ് ബദിയടുക്ക പഞ്ചായത്ത് കെ.എം.സി.സി ജനറൽ സെക്രട്ടറിയും വ്യവസായിയുമായ എം.എസ്. ഹമീദ് മാതൃകയായത്.

വരൻ ഷംസാദും നികാഹ് വേദിയിൽവെച്ചു ലക്ഷം രൂപ ദുരിതാശ്വാസ ഫണ്ടിലേക്ക് ഇന്നലെ നൽകിയിരുന്നു.

സി.എച്ച് സെന്റർ കാസർകോട് ജനറൽ കൺവീനറും മുസ്‍ലിം ലീഗ് മണ്ഡലം പ്രസിഡന്റുമായ മാഹിൻ കേളോട്ടിന്റെ സഹോദരി പുത്രിയാണ് വധു. മുസ്‍ലിം ലീഗ് ജില്ല പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി, സംസ്ഥാന ട്രഷറർ സി.ടി. അഹ്മദലി, ജില്ല ജനറൽ സെക്രട്ടറി എ. അബ്ദുറഹ്മാൻ, ട്രഷറർ മുനീർ ഹാജി, രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി, എം.എൽ.എമാരായ എൻ.എ. നെല്ലിക്കുന്ന്, എ.കെ.എം അഷ്‌റഫ്, സി.എച്ച്. കുഞ്ഞമ്പു, കണ്ണൂർ ജില്ല മുസ്‍ലിം ലീഗ് പ്രസിഡന്റ് കരീം ചേലേരി, ഡി.സി.സി പ്രസിഡന്റ് പി.കെ. ഫൈസൽ, കെ. നീലകണ്ഠൻ, എം.സി. പ്രഭാകരൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ, നഗരസഭ ചെയർമാൻ അബ്ബാസ് ബീഗം തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച് സ്കൂൾ മൂന്നാം ക്ലാസുകാരനായ അബ്ദുൽ ഹാദി പ്രധാനാധ്യാപകൻ കെ. സുരേഷിന് സമ്പാദ്യക്കുടുക്ക കൈമാറുന്നു

സമ്പാദ്യക്കുടുക്ക നൽകി മൂന്നാം ക്ലാസുകാരൻ

നീലേശ്വരം: കോട്ടപ്പുറം സി.എച്ച്.എം.കെ.എസ്.ജി.വി.എച്ച് സ്കൂളിൽ വയനാട് പുനർനിർമാണ കാമ്പയിനിന്റെ ഭാഗമായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ധനസമാഹരണം നടന്നു. സമ്പാദ്യക്കുടുക്ക കൈമാറി മൂന്നാം ക്ലാസുകാരൻ അബ്ദുൽ ഹാദി മാതൃകയായി.

പ്രധാനാധ്യാപകൻ കെ. സുരേഷ് അബ്ദുൽ ഹാദിയിൽനിന്ന് സമ്പാദ്യക്കുടുക്ക ഏറ്റുവാങ്ങി. കുടുക്കയിലുള്ള 1631 രൂപയും മറ്റു വിദ്യാർഥികളിൽനിന്ന് സംഭാവനയായി ലഭിച്ച തുകയും ദുരിതാശ്വാസനിധിയിലേക്ക് കൈമാറും. അധ്യാപകരായ ഇ.വി. പ്രതാപചന്ദ്രൻ, എം.എ അസ്‍ലം, കെ. സബീഷ, യു.എം. സിലീജ, ജാഫർ താറോൽ, സുപർണ രാജേഷ്, ബി.പി. ബീന, കെ. സിന്ധു, ശ്രീജ കാര്യത്ത് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Wayanad LandslideKasargod News
News Summary - wayanad landslide kasargod news
Next Story