ബങ്കളത്തെ വെള്ളക്കെട്ടിന് വേണം സുരക്ഷാവേലി
text_fieldsപ്ലസ് വൺ വിദ്യാർഥി ആൽബിെൻറ മരണത്തിനിടയാക്കിയ
ബങ്കളത്തെ വെള്ളക്കെട്ട്
നീലേശ്വരം: പ്ലസ് വൺ വിദ്യാർഥിയായ ആൽബിൻ മുങ്ങി മരിച്ച ബങ്കളത്തെ വെള്ളക്കെട്ടിനുചുറ്റും സുരക്ഷാവേലികെട്ടി സംരക്ഷിക്കണമെന്ന് ആവശ്യം. ഇക്കാര്യം നാട്ടുകാർ നിരവധി തവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നെങ്കിലും നടപടി ഉണ്ടായില്ല. വർഷങ്ങളായി ഓട് നിർമാണത്തിനായി കളിമണ്ണ് ശേഖരിച്ച കുഴിയാണ് വെള്ളക്കെട്ടായി മാറിയത്. ഈ ഭൂമി ഒരു ട്രസ്റ്റിെന്റ ഉടമസ്ഥതയിലാണ്.
പത്തേക്കർ വരുന്ന സ്ഥലത്ത് എട്ടേക്കറോളം വെള്ളകെട്ടാണ്. കക്കാട്ട് ഗവ. ഹയർസെക്കൻഡറി സ്കൂളിലെയും സമീപത്തെ സ്കൂളുകളിലെയുമെല്ലാം നൂറുകണക്കിന് വിദ്യാർഥികളെ നീന്തൽ പരിശീലിപ്പിക്കുന്നത് ബങ്കളത്തെ ഈ വെള്ളക്കെട്ടിലാണ്. മഴക്കാലം കഴിഞ്ഞാലും മാസങ്ങളോളം വെള്ളം കെട്ടിനിൽക്കുന്നതിനാൽ ബങ്കളത്തിന്റെ പ്രധാന ജലസ്രോതസ്സാണ് ഇവിടം. സുരക്ഷ വേലിക്കെട്ടില്ലാത്ത വെള്ളക്കെട്ട് അപകടമാണെന്നാണ് നാട്ടുകാർ പറയുന്നത്. വെള്ളത്തിനടിയിൽ ആശയവിനിമയത്തിനുള്ള സംവിധാനം ജില്ലക്ക് ഇല്ലാത്തതാണ് ബങ്കളം വെള്ളക്കെട്ടിൽ മുങ്ങിയ വിദ്യാർഥിയെ കണ്ടെത്താൻ വൈകിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.