അനധികൃത മത്സ്യബന്ധനം; ബോട്ടിന് രണ്ട് ലക്ഷം രൂപ പിഴ
text_fieldsഅനധികൃത മത്സ്യ ബന്ധനം നടത്തുമ്പോൾ ഫിഷറീസ് അധികൃതർ പിടിച്ചെടുത്ത മത്സ്യം
നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയിൽ കരയോടു ചേർന്ന് മീൻ പിടിച്ച ബോട്ട് ഫിഷറീസ് അധികൃതർ പിടിച്ചെടുത്തു. മുനമ്പത്ത് നിന്നെത്തിയ ഗ്ലാഡിയേറ്റർ ബോട്ടാണ് പിടിച്ചത്. രണ്ടരലക്ഷം രൂപ പിഴയീടാക്കി. ബോട്ടിലുണ്ടായിരുന്ന മീൻ ഹാർബറിൽ എത്തിച്ച് ഒരു ലക്ഷം രൂപക്ക് ലേലം ചെയ്തു. അയല, തിരിയൻ ചാമ്പാൻ, മത്തി എന്നിവയാണുണ്ടായിരുന്നത്. ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ അരുണേന്ദു രാമകൃഷ്ണന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
മറൈൻ എൻഫോഴ്സ്മെൻറ് സി.പി.ഒ അർജുൻ, റസ്ക്യൂ ഗാർഡുമാരായ സേതുമാധവൻ, ശിവകുമാർ, ഡ്രൈവർ നാരായണൻ എന്നിവരാണ് പരിശോധനാ സംഘത്തിലുണ്ടായിരുന്നത്. തീരത്തു നിന്ന് 10 നോട്ടിക്കൽ മൈലിന് പുറത്തു മാത്രമേ മീൻ പിടിക്കാവൂ എന്നാണ് ചട്ടം. ഇത് ലംഘിച്ചാൽ കർശന നടപടിയുണ്ടാകുമെന്ന് കാസർകോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ.എ. ലബീബ് അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.