Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightവീടിന്‍റെ താക്കോൽ...

വീടിന്‍റെ താക്കോൽ ഏറ്റുവാങ്ങാൻ നിൽക്കാതെ കൊട്ടുഅമ്മ യാത്രയായി

text_fields
bookmark_border
New home
cancel
camera_alt

കരിന്തളത്തെ കൊട്ടുഅമ്മയും മകളും വീടിനുമുന്നിൽ

നീലേശ്വരം: കരിന്തളത്തെ കൊട്ടുഅമ്മക്ക് ഏറെക്കാലത്തെ ആഗ്രഹമായിരുന്നു നല്ലൊരു വീട് എന്നത്​. മൺകട്ടകൊണ്ട് നിർമിച്ച കൊച്ചുവീട്ടിലായിരുന്നു കൊട്ടുവും ഭർത്താവ് അമ്പുവും രണ്ട് പെൺമക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്.

ഭർത്താവ് വർഷങ്ങൾക്കു മുമ്പ് മരിച്ചതോടെ കൊട്ടുഅമ്മയും രണ്ട് മക്കളുമായിരുന്നു ഈ വീട്ടിൽ. ഒരു മകളുടെ വിവാഹം കഴിഞ്ഞതോടെ അമ്മയും മകളും മാത്രമായി. അപകടം പതിയിരിക്കുന്ന വീട്ടിൽ താമസിക്കാൻതന്നെ ഭയമായി. ഇതിനൊരു ശാശ്വത പരിഹാരമായാണ് കിനാനൂർ-കരിന്തളം പഞ്ചായത്തി​െൻറ സഹായഹസ്തം എത്തിയത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ തയാറാക്കിയ അഗതി ലിസ്​റ്റിൽ ഉൾപ്പെടുത്തി വീട് ലഭ്യമാക്കി.

നാട്ടുകാരുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തിൽ നിലവിലുള്ള വീട് പൊളിച്ചുമാറ്റുകയും മണ്ണ് നീക്കുകയും ചെയ്​തു. പിന്നീട് ദ്രുതഗതിയിലാണ് വീട് നിർമാണം പൂർത്തീകരിച്ചത്. നാലു ലക്ഷം രൂപയാണ് വീടിനായി അനുവദിച്ചത്. പെൻഷൻ 1600 രൂപ കഴിഞ്ഞ ദിവസം വീട്ടിലെത്തിച്ചിരുന്നു.

ഒപ്പം ഗൃഹപ്രവേശത്തിനും തയാറെടുപ്പ് നടത്തുന്നതിനിടയിലാണ് ഇവരുടെ മരണം. വെള്ളിയാഴ്​ച രാവിലെ 11 മണിക്ക് വീട്ടിൽ പഞ്ചായത്തി​െൻറയും കുടുംബശ്രീയുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ താക്കോൽ ഏൽപിക്കൽ ചടങ്ങ് നടക്കാനിരിക്കെയാണ് പുലർച്ച നാലരയോടെ വിയോഗം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:key handoverKottu amma died
News Summary - Kottuamma died without waiting to receive the keys of the house
Next Story