Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKasargodchevron_rightNeeleswaramchevron_rightഅടച്ചിട്ട വീട്ടിൽ...

അടച്ചിട്ട വീട്ടിൽ കവർച്ച

text_fields
bookmark_border
അടച്ചിട്ട വീട്ടിൽ കവർച്ച
cancel
camera_alt

മുൻവാതിൽ കവർച്ചക്കാർ തകർത്ത നിലയിൽ

നീലേശ്വരം: നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ വീണ്ടും കവർച്ച. നീലേശ്വരം പടിഞ്ഞാറ്റംകൊഴുവൽ സ്വദേശി ടി.വി. രാഗേഷ് കുമാറിന്റെ മടിക്കൈ കൂലോംറോഡിലെ വീടായ ശ്രീരാഗത്തിലാണ് കവർച്ച നടന്നത്. കൂലോം റോഡിൽനിന്ന് ഗുരുവനത്തേക്ക് പോകുന്ന വഴിയിലാണ് ഇരുനിലവീട്.

എറണാകുളം നേവൽ ബേസിൽ ജോലിചെയ്യുന്ന രാഗേഷ് കുടുംബസമേതം അവിടെയാണ് താമസം. ഭാര്യയുടെ മാതാപിതാക്കൾ കൂലോംറോഡിലെ വീട്ടിൽ രാപ്പകൽ ഉണ്ടാകാറുണ്ട്. പനിയായതിനാൽ കഴിഞ്ഞ ഒരാഴ്ചയായി ഇവർ ഇങ്ങോട്ടേക്ക് വരാറില്ല. വീടിന്റെ മുൻവാതിൽ കുത്തിത്തുറന്ന് അകത്തുകടന്ന് ഷെൽഫിൽ സൂക്ഷിച്ചിരുന്ന പണം കവരുകയായിരുന്നു. നിരീക്ഷണ കാമറ തല്ലിത്തകർത്ത് ഡി.വി.ആർ എടുത്തുകൊണ്ടുപോയി. നീലേശ്വരം എസ്.ഐ വിഷ്ണുപ്രസാദിന്റെ നേതൃത്വത്തിൽ സംഘം സ്ഥലത്തെത്തി വീട് പരിശോധിച്ചു. രാഗേഷിന്റെ ഭാര്യാപിതാവ് നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

മൂന്നു മാസത്തിനുള്ളിൽ നീലേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ അഞ്ചോളം വീട് കേന്ദ്രീകരിച്ച് കവർച്ച നടന്നിരുന്നു. ഇതിൽ പള്ളിക്കര, ചിറപ്പുറം വീടുകളിൽ നടന്ന കവർച്ചയിലെ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. കൂലോം റോഡ്, തട്ടാച്ചേരി, നീലേശ്വരം രാജാസ് ഹയർ സെക്കൻഡറി സ്കൂൾ കവർച്ച നടത്തിയ പ്രതികളെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RobberyKasargod News
News Summary - Robbery in a closed house
Next Story