പ്രളയത്തിെൻറ ഓർമകളിൽ എട്ടാംക്ലാസ് വിദ്യാർഥി നിർമിച്ചത് 'കാർ ബോട്ട്'
text_fieldsചെങ്ങമനാട്: പ്രളയത്തിെൻറ ഓർമയില്‍ പഠനത്തിെൻറ ഭാഗമായി എട്ടാംക്ലാസ് വിദ്യാര്‍ഥി ശിവേശ്വര്‍ നിർമിച്ച കാര്‍ ബോട്ട് നീറ്റിലിറക്കി. ഐ.ജി ഓഫിസ് ഡ്രൈവറായ ചെങ്ങമനാട് കണ്ടംതുരുത്ത് പുവ്വമ്പിള്ളി വീട്ടില്‍ അനുരാജിെൻറയും സിവില്‍ എന്‍ജിനീയറായ രതിമോളുടെയും ഏക മകന് ശിവേശ്വര്‍ (13) കാര്‍ ആകൃതിയില്‍ നിർമിച്ച എന്ജിന് ഘടിപ്പിച്ച ഫൈബര്‍ ബോട്ടാണ് വെള്ളിയാഴ്ച രാവിലെ പെരിയാറിെൻറ കൈവഴിയായ ചെങ്ങമനാട് കോയിക്കല്‍ക്കടവില്‍ ഇറക്കിയത്. 2018ലെ പ്രളയത്തില്‍ പെരിയാര്‍ ചുറ്റപ്പെട്ട കണ്ടംതുരുത്ത് വെള്ളത്തില്‍ മുങ്ങി. വീടും കാറും വീട്ടുപകരണങ്ങളടക്കം നശിച്ചു. അന്ന് അനുരാജിെൻറ വീട്ടില്‍ വഞ്ചിയോ ബോട്ടോ മറ്റ് സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല.
പഠനത്തിെൻറ ഭാഗമായി ടെക്ഫെസ്റ്റില് പ്രദര്‍ശിപ്പിക്കാവുന്ന പ്രോജക്ട് തയാറാക്കാന്‍ കപ്രശ്ശേരി ഐ.എച്ച്.ആര്.ഡി സ്കൂളില്‍നിന്ന് നിർദേശിച്ചു. ആദ്യം മനസ്സില്‍ ഉദിച്ചത് ബോട്ടായിരുന്നു. മകെൻറ ആഗ്രഹത്തിന് അനുരാജും അദ്ദേഹത്തിെൻറ സുഹൃത്തും ആവശ്യമായ സഹായം ചെയ്തു. പറവൂരിലെ സ്ക്രാപ്പ് കടയില്‍നിന്ന് പണ്ടുകാലത്തെ ഫൈബര്‍ കാറിെൻറ ബോഡി വാങ്ങി. ഹീറോ ഹോണ്ട സ്പ്ലെൻഡര്‍ ബൈക്കിെൻറ എന്‍ജിനും സംഘടിപ്പിച്ചു. കാറിെൻറ വാതിലുകളും പിന്‍ഭാഗവും വെല്‍ഡ് ചെയ്ത് ബോട്ട് ആകൃതിയിലാക്കി. നാല് കസേരകളും സ്ഥാപിച്ചു. വെള്ളം കയറാതിരിക്കാനുള്ള സംവിധാനവും പെയിൻറിങ് ജോലിയും പൂര്‍ത്തിയാക്കി. കുത്തനെ തിരിയാന്‍ ഉഗ്രശേഷിയുള്ള മോട്ടോറാണ് ഘടിപ്പിച്ചത്. ലോക്ഡൗണ്‍ വേളയില്‍ ഒഴിവ് സമയത്തായിരുന്നു പണിപൂര്‍ത്തിയാക്കിയത്. മോട്ടോര്‍ അടക്കം 250 കിലോ ഭാരം വരുന്ന ബോട്ടിന് 32,000 രൂപയോളമാണ് ചെലവ്. 'അതിജീവനി' ഫ്ലഡ് റെസ്ക്യുര് എന്നാണ് പേര് നല്‍കിയത്. അടുത്തയാഴ്ച ഓണ്‍ലൈന്‍ വഴി സംഘടിപ്പിക്കുന്ന ടെക്ഫെസ്റ്റില് കാര്‍ ബോട്ടിെൻറ സഞ്ചാരം പ്രദര്‍ശിപ്പിക്കുമെന്നും ശിവേശ്വര്‍ പറഞ്ഞു.
12 അടി വ്യാസമുള്ള വളയത്തിലിരുന്ന് ചവിട്ടാവുന്ന ഒരു ചക്രമുള്ള സൈക്കിള്‍ (മോണോവീല്‍ സൈക്കിള്‍) നിർമിക്കാനാണ് ഇനി ശ്രമമെന്നും ശിവേശ്വര്‍ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.