അന്ന് രമേശന് ആഹ്ലാദം, നാസറിന് സങ്കടം; ഇത്തവണ ഭാഗ്യം ആരെ തുണക്കും?
text_fieldsആലുവ: ഉറങ്ങിയെഴുന്നേറ്റപ്പോഴേക്കും ജയം തോൽവിയായി മാറിയതിെൻറ വേദന അനുഭവിച്ച സ്ഥാനാർഥികളാണ് ഇത്തവണ കീഴ്മാട് പഞ്ചായത്ത് 10ാം മത്സരിക്കുന്നത്. എൽ.ഡി.എഫിലെ കെ.കെ. നാസറും യു.ഡി.എഫിെല രമേശൻ കാവലനുമാണ് വീണ്ടും നേർക്കുനേർ പോരാടുന്നത്.
2010ലെ തദ്ദേശ തെരഞ്ഞെടുപ്പ്. കീഴ്മാട് 10ാം വാർഡിൽ മത്സരം കെ.കെ. നാസറും രമേശൻ കാവലനും തമ്മിൽ. െതരഞ്ഞെടുപ്പും ചുണങ്ങംവേലി സ്കൂളിൽ വോട്ടെണ്ണലും കഴിഞ്ഞപ്പോൾ കെ.കെ. നാസർ രണ്ട് വോട്ടിെൻറ ഭൂരിപക്ഷത്തിൽ ജയിച്ചതായി പ്രഖ്യാപനം. ആഹ്ലാദത്തോടെ നാസറും നിരാശയോടെ രമേശനും വീട്ടിലേക്ക് മടങ്ങി. തൊട്ടടുത്ത ദിവസം രാവിെല ആറോെട റിട്ടേണിങ് ഓഫിസർ രണ്ട് പേരെയും വിളിച്ചു. മൂന്ന് പോസ്റ്റൽ വോട്ടുകൂടി എണ്ണാനുണ്ടെന്ന് പറഞ്ഞു.
ആദ്യ പോസ്റ്റൽ വോട്ട് അസാധുവായി. അവശേഷിച്ച രണ്ടും രമേശന് ലഭിച്ചു. അതോടെ ഇരുവർക്കും തുല്യവോട്ടായി. നറുക്കെടുത്തപ്പോൾ ഭാഗ്യം രമേശനെ തുണച്ചു. തുടർന്ന് രമേശൻ രണ്ടര വർഷം പഞ്ചായത്ത് വൈസ് പ്രസിഡൻറുമായി. അന്ന് ഭാഗ്യം തുണച്ച രമേശനും തോറ്റ നാസറും വീണ്ടും നേരിട്ട് ഏറ്റുമുട്ടുേമ്പാൾ ജനങ്ങളും ഭാഗ്യവും തങ്ങൾക്കൊപ്പമാകുമെന്ന പ്രതീക്ഷയിലാണ് ഇരുവരും. യുവമോർച്ച സംസ്ഥാന സെക്രട്ടറി ദിനിൽ ദിനേശ് എൻ.ഡി.എ സ്ഥാനാർഥിയായും രംഗത്തുണ്ട്.
രമേശന് നേരത്തെയും സമാന അനുഭവമുണ്ട്. അന്ന് വിജയമധുരം തോൽവിയുടെ കയ്പുനീരായി മാറുകയായിരുന്നു. 2005ലെ തെരഞ്ഞെടുപ്പിലായിരുന്നു അത്. യു.ഡി.എഫിെൻറ ജില്ല പഞ്ചായത്ത് സ്ഥാനാർഥിയായാണ് രമേശൻ മത്സരിച്ചത്. എതിർ സ്ഥാനാർഥി ആർ.എസ്.പി സ്വതന്ത്രൻ രാജു കുംബ്ലാനായിരുന്നു.
പഴങ്ങനാട് സ്കൂളിൽ ബാലറ്റ് എണ്ണിത്തീർന്നപ്പോൾ അർധരാത്രിയായി. ഒടുവിൽ 24 വോട്ടിന് രമേശൻ ജയിച്ചതായി പ്രഖ്യാപനം വന്നു. പോസ്റ്റൽ ബാലറ്റ് എണ്ണുന്ന കാര്യം ഇരു സ്ഥാനാർഥിയും മറന്നു. ഇരുവരും കൈയും കൊടുത്ത് സഹപ്രവർത്തകർക്കൊപ്പം വീട്ടിലേക്ക് പോയി. പുലർച്ച കലക്ടേററ്റിൽ പോസ്റ്റൽ വോട്ട് എണ്ണിയപ്പോൾ ഭൂരിപക്ഷം മാറിമറിഞ്ഞു. തോറ്റ രാജു കുംബ്ലാന് അഞ്ച് വോട്ടിെൻറ ഭൂരിപക്ഷമായി. ഇതോടെ രാജുവിനെ വിജയിയായി പ്രഖ്യാപിച്ചു. വിജയത്തിെൻറ ആഹ്ലാദം രമേശന് തോൽവിയുടെ വേദനയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.