യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ ആറുപേർ പിടിയിൽ
text_fieldsമരട്: യുവാവിനെയും യുവതിയെയും തട്ടിക്കൊണ്ടുപോയ കേസില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. വൈറ്റില കോയിത്തറ വീട്ടില്‍ രാഹുല്‍ (20), വൈറ്റില ആര്.എസ്.എ.സി റോഡില്‍ രാമച്ചാംകുഴിയില് വീട്ടില്‍ സെഞ്ചു (20), വൈറ്റില സ്വദേശി അഷില്‍ ആന്റണി (24), അരൂര്‍ വിജയംബിക റോഡില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ജിജോ ജോര്‍ജ് (33), അരൂര്‍ വിജയംബിക റോഡില്‍ കുന്നത്ത് കുഴിയില്‍ വീട്ടില്‍ ജോയല്‍ (19), വൈറ്റില എല്‍.എം.പൈലി റോഡ് അനിഴം വീട്ടില്‍ പി.ജെ.സചിന് (21) എന്നിവരെയാണ് മരട് പൊലീസ് അറസ്റ്റു ചെയ്തത്.
ചൊവ്വാഴ്ച രാത്രി 9.45നാണ് കേസിനാസ്പദമായ സഭവം. വൈറ്റിലഭാഗത്തുവെച്ച് പ്രതികള്‍ കടവന്ത്ര സ്വദേശിയായ അശ്വിനെയും ഇയാളുടെ സുഹൃത്തായ യുവതിയെയും കാറില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒന്നാം പ്രതിയായ രാഹുലുമായി പരാതിക്കാരനുണ്ടായ പണമിടപാട് സംബന്ധിച്ച വിരോധമാണ് തട്ടിക്കൊണ്ടുപോകലിന്റെ പിന്നിലെന്നാണ് പൊലീസ് പറയുന്നത്.
കൊച്ചി സിറ്റി ഡെപ്യൂട്ടി പൊലീസ് കമീഷണര്‍ എസ്. ശശിധരന് ലഭിച്ച വിവരത്തെത്തുടര്‍ന്ന് എറണാകുളം അസി. കമീഷണര്‍ പി. രാജ്കുമാറിന്റെ നേതൃത്വത്തില്‍ എ.സി.പി സ്ക്വാഡും മരട് പൊലീസും ചേര്‍ന്നാണ് യുവാവിനെയും യുവതിയെയും പ്രതികളില്‍നിന്ന് രക്ഷപ്പെടുത്തുകയും തുടര്‍ന്ന് പ്രതികളെ പിടികൂടുകയും ചെയ്തത്.
സംഭവത്തില്‍ ഉള്‍പ്പെട്ട മറ്റൊരു പ്രതിയായ നസീര്‍ ഒളിവിലാണ്. ഇയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഉൗർജിതമാക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.