പറവൂർ സ്വകാര്യ ബസ് സ്റ്റാൻഡിൽ പൊലീസ് ഔട്ട്പോസ്റ്റ് എന്നുവരും?
text_fieldsപറവൂർ: നഗരസഭ ഉടമസ്ഥതയിലുള്ള സ്വകാര്യ ബസ് സ്റ്റാൻഡിൽ പൊലീസ് ഔട്ട്പോസ്റ്റ് വേണമെന്ന ആവശ്യം ശക്തമാകുന്നു. കോവിഡ് കാലം വരെ ഇവിടെ ഔട്ട്പോസ്റ്റ് ഉണ്ടായിരുന്നു. നൂറുകണക്കിനുപേർ വന്നിറങ്ങുന്ന സ്റ്റാൻഡിൽ സാമൂഹികവിരുദ്ധ ശല്യവും ഇടക്കിടെ ബസ് തൊഴിലാളികൾ തമ്മിലുള്ള കശപിശയും യാത്രക്കാർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി പരാതിയുണ്ട്.
സമയക്രമത്തിന്റെ പേരിൽ ബസ് തൊഴിലാളികൾക്കിടയിൽ ഉണ്ടാകുന്ന തർക്കം പലപ്പോഴും ഉന്തിലും തള്ളിലും എത്തുന്നത് പതിവാണ്. ഏതാനും ദിവസം മുമ്പ് നിർത്തിയിട്ട ബസിൽ യാത്രക്കാർ കയറുന്നതിനിടെ പിന്നാലെയെത്തിയ മറ്റൊരു ബസിലെ തൊഴിലാളികൾ യാത്രക്കാരെ തടഞ്ഞ് ബഹളമുണ്ടാക്കി. വനിതകളടക്കം യാത്രക്കാരെ ദേഹത്തുതട്ടി മാറ്റിയ സംഭവത്തിൽ ജീവനക്കാരെ സ്റ്റേഷനിൽ വിളിച്ച് പൊലീസ് താക്കീത് ചെയ്ത് വിട്ടയക്കുകയായിരുന്നു. കൂടാതെ മയക്കുമരുന്ന് സംഘങ്ങളുടെ സാന്നിധ്യവും സ്റ്റാൻഡിൽ സജീവമാണ്. വിദ്യാർഥികളടക്കം ഇരകൾക്ക് ലഹരി കൈമാറുന്നതിന് തമ്പടിക്കുന്ന ഏജന്റുമാരും ഇവരുടെ വിക്രിയകളും കണ്ടാൽ യാത്രക്കാർ കണ്ണടക്കാറാണ് പതിവ്.
ഇത്തരം സംഘങ്ങൾക്ക് ചില ബസ് ജീവനക്കാരുടെ പിന്തുണയുണ്ടെന്നതിനാൽ സ്റ്റാൻഡിലെ വ്യാപാരികൾക്കും ഇവരെ ഭയമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.