മഴ ചതിച്ചു: വിഷുക്കണിക്ക് കൊന്നപ്പൂവ് കിട്ടാനില്ല
text_fieldsപറവൂർ പഴയ സ്റ്റാൻഡിൽ
നഗരസഭ കെട്ടിടത്തിനു
സമീപം നിൽക്കുന്ന
കണിക്കൊന്നമരം
പറവൂർ: കാലം തെറ്റി തിമിർത്ത് പെയ്ത മഴയിൽ വിഷുവിനെ വരവേറ്റ് നേരത്തേതന്നെ പൂത്തുവിടർന്ന് നിന്നിരുന്ന കൊന്നപ്പൂക്കൾ അപ്പാടെ നശിച്ചതുമൂലം ഇക്കുറി പൂക്കൾ കിട്ടാനില്ലാത്ത അവസ്ഥ. വിഷുക്കണി ഒരുക്കാനുള്ള സാധനങ്ങളിൽ പ്രധാന ഇനമാണ് കൊന്നപ്പൂക്കൾ. ഇത് കണ്ടറിഞ്ഞ് വിപണിയിൽ പ്ലാസ്റ്റിക് കൊന്നപ്പൂക്കൾ സുലഭമാണ്. ഇലകളോടുകൂടിയ ഈ പൂക്കൾ ഒറ്റനോട്ടത്തിൽ നാടൻ പൂക്കൾ ആണെന്നേ തോന്നൂ.
മാർച്ച് അവസാനത്തോടെ പൂക്കാറുള്ള കൊന്ന ഇത്തവണ നേരത്തേ പൂത്തിരുന്നു. ചൂടുകൂടിയതിനാലാണ് നേരത്തേ പൂത്തതെന്ന് പറയുന്നു. അപ്രതീക്ഷിത മഴയിൽ പൂക്കൾ നിശ്ശേഷം നശിച്ചു. വൈകി പൂത്തതിനാൽ ഇപ്പോൾ വിരിഞ്ഞ പൂക്കൾ മാത്രമാണ് അവശേഷിക്കുന്നത്. തമിഴ്നാട്ടിൽനിന്നും വിഷുക്കാലത്ത് എത്തിയിരുന്ന കൊന്നപ്പൂക്കൾ ഇക്കുറി എത്തിയില്ലെന്നും പൂവ് വ്യാപാരികൾ പറയുന്നു. പ്ലാസ്റ്റിക് പൂക്കളെ ആശ്രയിക്കേണ്ടി വന്നത് ഇതാദ്യമാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.