പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍
text_fieldsപെരുമ്പാവൂര്‍: സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അതിഥി തൊഴിലാളികളുടെ പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയില്‍. കരുനാഗപ്പള്ളി ഐനിക്കുളങ്ങര പൊട്ടുശ്ശേരി സജീറാണ് (29) പെരുമ്പാവൂര്‍ പൊലീസിെൻറ പിടിയിലായത്.
ഏഴു മാസം മുമ്പ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെടുകയും പ്രണയം നടിച്ച് പെണ്‍കുട്ടിയെ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
നിരവധി സ്ഥാപനങ്ങളില്‍ ജോലി ചെയ്ത സജീര്‍ പെരുമ്പാവൂരിലെ അതിഥി തൊഴിലാളിയുടെ എ.ടി.എം കാര്‍ഡ് മോഷ്ടിച്ച് 30,000 രൂപ എടുത്ത് കടന്നുകളയുകയായിരുന്നു. പോകുന്ന വഴി ചങ്ങനാശ്ശേരിയിലെ ഒരു വൃദ്ധയുടെ മാലയും പൊട്ടിച്ചു.പൊലീസ് പിടികൂടുമെന്നായപ്പോള്‍ സിം കാർഡ് ഉപേക്ഷിച്ച് ഒളിച്ചു താമസിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സജീറിെൻറ രണ്ട് ബന്ധുക്കളെയും ഒരു സുഹൃത്തിനെയും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
റൂറല്‍ ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്കിെൻറ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ സി.ഐ സി. ജയകുമാര്‍, സബ് ഇന്‍സ്പെക്ടര്‍ ഒ.എസ്. രാധാകൃഷ്ണന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍മാരായ ബാബു കുര്യാക്കോസ്, സി.പി.ഒ മാരായ പി.എന്‍. പ്രജിത്, െറജിമോന് എന്നിവരാണ് പ്രതിയെ പിടികൂടിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.