കെ.എസ്.ആര്.ടി.സി ബസ് ടിപ്പറിലിടിച്ച് 22 പേര്‍ക്ക് പരിക്ക്
text_fieldsചാത്തന്നൂര്‍: കെ.എസ്.ആര്.ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസ് ടിപ്പര്‍ ലോറിയുടെ പിന്നിലിടിച്ച് 22 പേര്‍ക്ക് പരിക്ക്.
ബസ് ഡ്രൈവര്‍ നെയ്യാറ്റിന്‍കര തിരുപ്പുറം ചെറിയ പുല്ലിംഗല്വീട്ടില് ഷൈജു (38), കൊല്ലം സ്വദേശികളായ സ്നേഹ (19), സാന്ദ്ര (19), തസ്നി (21), പ്രസാദ് (63), കാവനാട് സ്വദേശികളായ ബിന്‍സി (24), രഞ്ജിത് (37), ഷെര്‍ളി (40), കരിക്കോട് സ്വദേശി ശബ്ന (21), ആശ്രാമം സ്വദേശി കവിത (25), മടവൂര്‍ സ്വദേശി താര (49), വര്‍ക്കല സ്വദേശി സജികുമാര്‍ (48), നെടുമങ്ങാട് സ്വദേശി വികാസ് (43), ചവറ സ്വദേശി വിഷ്ണുപ്രിയ (33), പാരിപ്പള്ളി സ്വദേശി സൗമ്യ (30), മീയണ്ണൂര്‍ സ്വദേശി സുമയ്യ (27), നീണ്ടകര സ്വദേശികളായ മെഴ്സി ജൂലിയറ്റ് (39), പ്രിന്‍സ് (18), തിരുവനന്തപുരം സ്വദേശി മീനു (21), ചവറ സ്വദേശി ശ്രീജ (46), മൈനാഗപ്പള്ളി സ്വദേശി സുനില്‍കുമാര്‍ (31), മുഖത്തല സ്വദേശി യൂനുസ്കുഞ്ഞ് (69) എന്നിവര്‍ക്കാണ് പരുക്കേറ്റത്.
ഇവരെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുെടയും പരിക്ക് ഗുരുതരമല്ല. കല്ലുവാതുക്കല്‍ ജങ്ഷനില്‍ തിങ്കളാഴ്ച രാവിലെ പത്തരയോടെയായിരുന്നു അപകടം. കൊല്ലത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് പോയ ടിപ്പറിന് പിന്നില്‍ അതേ ദിശയില്‍ വന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ് ഇടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറോളം ദേശീയപാതയിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പാരിപ്പള്ളി പൊലീസ് സ്ഥലത്തെത്തി വാഹന ഗതാഗതം നിയന്ത്രിച്ചു. പരവൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂനിറ്റും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.