സ്ത്രീകെളയടക്കം മർദിച്ച കേസിൽ പ്രതികൾ അറസ്റ്റിൽ
text_fieldsപത്തനാപുരം: മദ്യലഹരിയില്‍ വീട്ടില്‍ അതിക്രമിച്ചുകയറി സ്ത്രീകളെയടക്കം മർദിച്ച കേസിലെ പ്രതികളെ പൊലീസ് പിടികൂടി. മാങ്കോട് വാഴപ്പാറ രാധിക ഭവനിൽ രാജേന്ദ്രൻ, മാങ്കോട് ഒരിപുറം കോളനിയിൽ ഷെമീന മൻസിലിൽ ഷെമീർ, അഖിൽ ഭവനത്തിൽ അഖിൽ, ബാബുവിലാസത്തിൽ അജിത് എന്നിവരാണ് അറസ്റ്റിലായത്.
മാങ്കോട് എസ്.എഫ്.സി.കെ ക്വാർട്ടേഴ്സിൽ ലളിതാഭവനിൽ മോഹനനെയും ഭാര്യ ലളിതയെയും വീടുകയറി അക്രമിച്ച കേസിലാണ് രാജേന്ദ്രന് അറസ്റ്റിലായത്. മാങ്കോട് ഒരിപ്പുറം കോളനിയിൽ പ്രശാന്ത് ഭവനിൽ പ്രശാന്തിനെ കഞ്ചാവ് ലഹരിയിൽ സംഘം ചേർന്ന് മർദിച്ച കേസിലാണ് ഷെമീർ, അഖിൽ, അജിത്ത് എന്നിവരെ അറസ്റ്റ് ചെയ്തത്.
മർദനത്തിൽ പരിക്കേറ്റ മോഹനൻ, ലളിത, പ്രശാന്ത് എന്നിവർ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പൊലീസ് സി.ഐ എൻ. സുരേഷ് കുമാർ, എസ്.ഐമാരായ രാകേഷ്, വിനോദ്, മധുസൂദനൻ. സി.പി.ഒമാരായ സായ്കുമാർ, സന്തോഷ് കുമാർ, രഞ്ജിത്ത്, മനേഷ്, നിക്സൺ, റിയാസ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ്ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.