Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ldf and holy cross
cancel
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightപാഴ്മുറം കൊണ്ട്...

പാഴ്മുറം കൊണ്ട് മറയ്ക്കേണ്ട; കൊല്ലം രൂപതയുടെ ഇടയലേഖനത്തിന് എൽ.ഡി.എഫ് മറുപടി

text_fields
bookmark_border

കൊല്ലം: മത്സ്യമേഖലയുമായി ബന്ധപ്പെട്ട് കൊല്ലം രൂപതയുടെ ഇടയലേഖനത്തിനെതിരെ വിശദീകരണവുമായി എൽ.ഡി.എഫ്. ഇടയലേഖനമെന്ന് പറയാതെ അതിനുള്ള മറുപടിയാണ് ജില്ല കൺവീനർ എൻ. അനിരുദ്ധെൻറ പ്രസ്താവന. മത്സ്യത്തൊഴിലാളികളെ പ്രതികൂലമായി ബാധിക്കുന്ന യാതൊരു നടപടിയും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും മത്സ്യമേഖലയുടെ കരുതലും ജാഗ്രതയും എക്കാലവും എല്‍.ഡി.എഫിെൻറ മുഖമുദ്രയാണെന്നും അതിൽ പറയുന്നു.

ആഴക്കടല്‍ മത്സ്യബന്ധനത്തിനായി വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയത് നരസിംഹറാവുവിെൻറ കോണ്‍ഗ്രസ് സര്‍ക്കാറാണ്. അന്ന് എം.പി എന്ന നിലയില്‍ ഇതിനെ അനുകൂലിച്ചയാളാണ് ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ്. വസ്തുത ഇതായിരിക്കെ അദ്ദേഹത്തിെൻറ ആരോപണങ്ങള്‍ ചിലര്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നത് സദുദ്ദേശ്യപരമല്ല.

ഇറ്റാലിയന്‍ നാവികര്‍ കൊല്ലത്ത് രണ്ട് മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിെവച്ച് കൊന്ന സംഭവത്തില്‍ അന്നത്തെ യു.ഡി.എഫ് സര്‍ക്കാര്‍ മലക്കംമറിഞ്ഞപ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം നിന്നത് എല്‍.ഡി.എഫ് ആണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളോട് പൂര്‍ണമായും നീതി പുലര്‍ത്തിയതും എൽ.ഡി.എഫ് സര്‍ക്കാറാണ്.

2018 ലെ പ്രളയക്കെടുതിയില്‍ പതിനായിരങ്ങളെ രക്ഷിക്കുന്നതിന് ജീവന്‍ ബലിയര്‍പ്പിക്കാന്‍വരെ തയാറായ മത്സ്യത്തൊഴിലാളികളെ 'കരുതല്‍സൈന്യ'മെന്ന ആദരവ് നല്‍കിയതും മുഖ്യമന്ത്രിയാണ്. തീരമേഖലയില്‍ എല്‍.ഡി.എഫ് നടപ്പാക്കിയ പദ്ധതികള്‍മൂലമുള്ള ജനപിന്തുണ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബോധ്യപ്പെട്ടതാണ്. ഇതിനെ പാഴ്മുറം കൊണ്ട് മറയ്ക്കാനാണ് ചിലര്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kollamldf
News Summary - Do not cover with rubbish; LDF reply to Kollam Rupa's interlocutory letter
Next Story