Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightഡോ. വന്ദനദാസ്...

ഡോ. വന്ദനദാസ് കൊലക്കേസ്: പ്രതിയെ എട്ടിന് ഹാജരാക്കാൻ ഉത്തരവ്

text_fields
bookmark_border
court
cancel

കൊല്ലം: ആശുപത്രിയിൽ കൊല ചെയ്യപെട്ട ഡോ. വന്ദനദാസ് കേസിൽ പ്രതിഭാഗം വാദം മാറ്റിവെച്ചു. പ്രതിക്കെതിരെ കുറ്റപത്രത്തിൽ വാദം കേൾക്കാനിരുന്ന ഇന്നലെ പ്രതിഭാഗം സുപ്രീം കോടതിയിൽ ജാമ്യഹരജി ഫയൽ ചെയ്തതിനാൽ വാദം കേൾക്കുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ അപേക്ഷയിലാണ് കേസ് മാറ്റിവെച്ചത്.

സാക്ഷി വിസ്താരം താമസിപ്പിക്കുന്നതിനായാണ് ഇത്തരം ഹരജികൾ ഫയൽ ചെയ്യുന്നതെന്ന് പ്രോസിക്യൂഷൻ കോടതിയിൽ അറിയിച്ചതിനെ തുടർന്ന് കേസ് പരിഗണിക്കുന്ന കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി പി.എൻ. വിനോദ് ഈ മാസം എട്ടിന് പ്രതിയെ നേരിട്ട് കോടതിയിൽ ഹാജരാക്കാനും നിർദേശിച്ചു. ഡോ. വന്ദനദാസിന്‍റെ മാതാപിതാക്കളും ഇന്നലെ കോടതിയിൽ എത്തിയിരുന്നു.

സംഭവം നടന്ന 2023 മേയ് 10ന് അറസ്റ്റിലായ പ്രതി സന്ദീപ് നിലവിൽ റിമാൻഡിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ പ്രതാപ് ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ് , ശില്പ ശിവൻ, ഹരീഷ് കാട്ടൂർ എന്നിവരാണ് ഹാജരായത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsKollam NewsMurderVandana Das Murder
News Summary - Dr. Vandana Das murder case- Order to produce the accused on 8th
Next Story