Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightകെ റെയിൽ: ഡി.പി.ആറിൽ...

കെ റെയിൽ: ഡി.പി.ആറിൽ നിറഞ്ഞ് കൊല്ലം

text_fields
bookmark_border
k Rail 5121
cancel

കൊല്ലം: കെ-റെയിൽ ഡി.പി.ആർ പുറത്തുവന്നപ്പോൾ ചർച്ചകളിൽ നിറഞ്ഞ് കൊല്ലം ജില്ല. ഏറ്റവും വലിയ സ്റ്റേഷൻ സ്ഥാപിക്കുന്നത് മുതൽ പദ്ധതിക്കായി ഏറ്റവും കൂടുതൽ ഭൂമി ഏറ്റെടുക്കുന്നതിൽ വരെ മുൻനിരയിൽ കൊല്ലം എന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

കൊല്ലത്ത് സ്റ്റേഷന് 28.18 ഹെക്ടര്‍, അനുബന്ധ വികസനത്തിന് 101.11 ഹെക്ടര്‍, ഡിപ്പോക്ക് 43.49 ഹെക്ടര്‍, റെയില്‍ കോറിഡോറിന് 82.74 ഹെക്ടര്‍ എന്നിവ ഉള്‍പ്പെടെ 255.54 സ്ഥലമാണ് ജില്ലയില്‍ ഏറ്റെടുക്കേണ്ടി വരിക. കോട്ടയം കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ സ്ഥലം എടുക്കുന്നത് കൊല്ലത്താണ്..

മുഖത്തലയിൽ സ്ഥാപിക്കുന്ന സ്റ്റേഷനും അനുബന്ധ സംവിധാനങ്ങളും സംസ്ഥാനത്തെ ഏറ്റവും വലുപ്പമേറിയതാകും. സ്റ്റേഷനൊപ്പം എൻജിനീയറിങ്, മെയിന്‍റനൻസ് ഡിപ്പോയും വർക്ഷോപ്പും ജില്ലയിലുണ്ടാകും. റോറോ ലോഡിങ്/അൺലോഡിങ്, ബ്രേക്ഡൗൺ സ്പെഷൽ സൈഡിങ്, ട്രാക്ക് മെഷീൻ സൈഡിങ്, ബല്ലാസ്റ്റ് ഡിപ്പോ എന്നിവയും ജില്ലയിലുണ്ട്. കണ്ണൂർ, കാസർകോട് ജില്ലകൾ കഴിഞ്ഞാൽ ഗ്രൗണ്ട് നിരപ്പിൽ ടൈപ് എ സ്റ്റേഷൻ വരുന്നത് ഇവിടെയാണ്.

ലിഫ്റ്റ്, എസ്കലേറ്റർ, വിശാലമായ പാർക്കിങ് എന്നീ സൗകര്യങ്ങൾ ഉണ്ടാകും. കൊല്ലം ഡിപ്പോക്ക് അഞ്ച് ഇൻസ്പെക്ഷൻ ബേ ലൈൻ, 12 സ്റ്റാബ്ലിങ് ബേ ലൈൻ(എസ്.എച്ച്.എസ്.ആർ), രണ്ട് സ്റ്റാബ്ലിങ് ബേ ലൈൻ(റോറോ), ആറ് വർക്ഷോപ് ബേ ലൈൻ, 1 ഹെവി ക്ലീനിങ് ബേ ലൈൻ എന്നിവയാണ് ഉണ്ടാകുക.

കുണ്ടറ റെയിൽവേ സ്റ്റേഷന് സമീപം റെയിൽവേ ലൈനിന് താഴെക്കൂടെ നിലവിലെ റയിൽപാതയെ കെ-റെയിൽ മുറിച്ചുകടക്കും.

കെ.എസ്.ഇ.ബിയുടെ കുണ്ടറയിലെ 220 കെ.വി ഗ്രിഡ് സബ് സ്റ്റേഷൻ പദ്ധതിക്ക് വൈദ്യുതി നൽകുന്നതിന് ഉപയോഗിക്കുമെന്നും വിദശ പദ്ധതി രേഖയിൽ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:K RAIL
News Summary - K Rail: Kollam full of DPR
Next Story