രാത്രി ഡോക്ടർമാരുടെ സേവനമില്ല; താലൂക്ക് വികസന സമിതിയിൽ വിമർശം
text_fieldsകൊട്ടാരക്കര: നഗരത്തിലെ ആശുപത്രികളിൽ രാത്രിയിൽ ഡോക്ടർമാരുടെ സേവനം ലഭ്യമല്ലെന്ന് താലൂക്ക് വികസന സമിതി യോഗത്തിൽ വിമർശം. വിഷയത്തിൽ അടിയന്തിര അന്വേഷണം വേണമെന്ന് ആവശ്യമുയർന്നു. താലൂക്ക് ആശുപത്രിയിൽ രാത്രിയിൽ ചികിത്സ തേടിയെത്തുന്നവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് അയക്കുന്നെന്ന പരാതി വ്യാപകമാണ്.
താലൂക്ക് ആശുപത്രിയിൽ അക്രമിയുടെ കുത്തേറ്റുമരിച്ച ഡോ. വന്ദനദാസിനും വിദഗ്ധ ചികിത്സ കൊട്ടാരക്കരയിൽ ലഭിക്കാത്ത സാഹചര്യമു ണ്ടായി. 24 മണിക്കൂറും വിദഗ്ധ ചികിത്സ വാഗ്ദാനം ചെയ്യുന്ന കൊട്ടാരക്കര മേഖലയിലെ സ്വകാര്യ ആശുപത്രികളിലും ഡോക്ടർമാരില്ലാത്ത അവസ്ഥയാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടി.
കുന്നിടിക്കലും മണ്ണു കടത്തും താലൂക്കിൽ വ്യാപകമാണെന്നും പരാതി ഉയർന്നു. ലഹരിവിൽപന തടയാൻ പരിശോധന കർശനമാക്കിയതായി എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. 45 അബ്കാരി കേസുകളും 10 രാസലഹരി കേസുകളും പിടികൂടിയിട്ടുണ്ട്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധന കാര്യക്ഷമമല്ലെന്ന് യോഗത്തിൽ വിമർശം ഉണ്ടായി.
താലൂക്കിൽ ഭൂമിയില്ലാത്ത എല്ലാവർക്കും പട്ടയം നൽകുമെന്ന് തഹസിൽദാർ അറിയിച്ചു. കൊട്ടാരക്കര റെയിൽവേ സ്റ്റേഷൻ ജങ്ഷനിലെ പൊതു ശൗചാലയം പ്രവർത്തനക്ഷമമാക്കണണെമന്നും ആവശ്യമുയർന്നു. വെട്ടിക്കവല ബ്ലോക്ക് പ്രസിഡന്റ് കെ. ഹർഷകുമാർ അധ്യക്ഷ്യത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.