Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKottarakkarachevron_rightനിധി വാഗ്ദാനം ചെയ്ത്...

നിധി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; 13 വര്‍ഷത്തിനുശേഷം പ്രതി പിടിയില്‍

text_fields
bookmark_border
arrest
cancel

കൊട്ടാരക്കര: നിധി കണ്ടെത്തി നല്‍കാമെന്ന് പറഞ്ഞ് സ്വര്‍ണവും പണവും വാങ്ങി മുങ്ങിയയാള്‍ 13 വര്‍ഷത്തിനുശേഷം പിടിയില്‍. രാമന്‍കുളങ്ങര കൊച്ചഴികത്ത് വീട്ടില്‍ ഷൈനാണ് എഴുകോണ്‍ പൊലീസിന്റെ പിടിയിലായത്.

2009ലാണ് കുഴിമതിക്കാട് ചൂരപൊയ്ക സ്വദേശിനി ഇയാള്‍ക്കെതിരെ എഴുകോണ്‍ പൊലീസിൽ പരാതി നല്‍കിയത്. ഒരുലക്ഷം രൂപയുടെ സ്വര്‍ണവും 33000 രൂപയുമാണ് ഇവരില്‍നിന്ന് നിധി നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയത്.

അന്ന് പൊലീസ് ഇയാളെ പിടികൂടി അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തിരുന്നു. തുടര്‍ന്ന് ഇയാള്‍ക്ക് ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണം പുരോഗമിക്കവെ ഷൈന്‍ ഒളിവില്‍ പോകുകയും കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു. 13 വര്‍ഷത്തിന് ശേഷം കഴിഞ്ഞ ദിവസം പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accused arrestedFraudulent
News Summary - Frauding by promise of treasure-Accused arrested after 13 years
Next Story