Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKollamchevron_rightKundarachevron_rightകാപ്പ നിയമപ്രകാരം...

കാപ്പ നിയമപ്രകാരം അറസ്റ്റില്‍

text_fields
bookmark_border
kappa charged
cancel
camera_alt

സ​ജീ​വ്

കുണ്ടറ: നിരവധി കേസുകളില്‍ ഉള്‍പ്പെട്ട പേരയം വില്ലേജില്‍ പടപ്പക്കര ചേരിയില്‍ കുളഞ്ഞി പൊയ്ക മേലതില്‍ ചട്ടി സജി എന്ന സജീവിനെ (36) കുണ്ടറ പൊലീസ് കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. ഇയാള്‍ കുണ്ടറ പൊലീസ് സ്റ്റേഷൻ പരിധിയില്‍ 25ഓളം കേസുകളില്‍ പ്രതിയാണ്.

കേസുകളെല്ലാംതന്നെ ആയുധംകൊണ്ട് മാരകമായ ദേഹോപദ്രവം ഏൽപ്പിക്കല്‍, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമം, കൊലപാതകശ്രമം, പിടിച്ചുപറി, ബലാത്സംഗശ്രമം തുടങ്ങിയവക്ക് രജിസ്റ്റര്‍ ചെയ്ത കേസുകളാണ്. പ്രതി കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പേരയം, പടപ്പക്കര എന്നീ സ്ഥലങ്ങളില്‍ നിരന്തരം സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏർപ്പെട്ട് പൊതുജനങ്ങളുടെ ജീവന് ഭീഷണിയായി വന്നിരുന്ന ആളാണ്.

പടപ്പക്കര സ്വദേശിയായ യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ശ്രമിച്ച ശേഷം ഒളിവില്‍ പോയ പ്രതിയെ കോഴിക്കോട് നിന്നാണ് പ്രത്യേക സംഘം പിടികൂടിയത്. കൊല്ലം റൂറല്‍ ജില്ല പൊലീസ് മേധാവി കെ.ബി. രവി നല്‍കിയ റിപ്പോര്‍ട്ടിന്മേലാണ് കലക്ടര്‍ കരുതല്‍ തടങ്കലിന് ഉത്തരവ് പുറപ്പെടുവിച്ചത്.

ശാസ്താംകോട്ട ഡിവൈ.എസ്.പി ഷെറീഫിന്റെ നിര്‍ദേശാനുസരണം കുണ്ടറ ഐ.എസ്.എച്ച്.ഒ രതീഷിന്റെ നേതൃത്വത്തില്‍ സബ് ഇന്‍സ്‌പെക്ടർമാരായ അഭിലാഷ്, ആനന്ദ് കൃഷ്ണന്‍, എ.എസ്.ഐ സതീശന്‍, സി.പി.ഒ സുനിലാല്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കുണ്ടറ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 10 മാസത്തിനിടയില്‍ കാപ്പ നിയമ പ്രകാരം അറസ്റ്റിലാകുന്ന ഏഴാമത്തെ പ്രതിയാണ് സജി. കരുതല്‍ തടങ്കലിനായി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ഹാജരാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kappa charged
News Summary - Arrested under Kappa Act
Next Story