റോഡ് തകർന്നു; അമിതഭാരം കയറ്റിയ വാഹനം പഞ്ചായത്ത് തടഞ്ഞു
text_fieldsശാസ്താംകോട്ട: റെയിൽവേ ലൈൻ വികസന പ്രവർത്തികൾക്കാവശ്യമായ മണ്ണ് അമിതമായി നിറച്ചെത്തിയ വാഹനം പഞ്ചായത്ത് തടഞ്ഞു. മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്തിലെ 16 -ാം വാർഡിൽ വേങ്ങ ഇളയപ്പൻ ക്ഷേത്രത്തിന്റെയും കാവൽപ്പുര ജങ്ഷന്റെയും വഴി കടന്നു പോകുന്ന റെയിൽവേ ലൈനിന്റെ വശങ്ങൾ മണ്ണിട്ട് വീതി കൂട്ടുന്നതിന്റെ ഭാഗമായി പഞ്ചായത്ത്കോൺക്രീറ്റ് റോഡ് പൂർണമായി തകർത്ത് അമിത ഭാരം കയറ്റി വന്ന നൂറു കണക്കിന് വാഹനങ്ങൾഎത്തിയതാണ് പ്രശ്നമായത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദ്, വാർഡ് അംഗം ബിജികുമാരി എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളും വേങ്ങ ഇളയപ്പൻ മഹാദേവർ ക്ഷേത്ര ഭരണ സമിതിയും ഇടപെട്ട് പണി നിർത്തിവെപ്പിച്ചു. പഞ്ചായത്ത് അസി. എൻജീനിയർ എത്തി റോഡ് പുനർനിർമിക്കേണ്ടി വരുന്നതിന്റെ എസ്റ്റിമേറ്റ് തയാറാക്കി. ഇത് പ്രകാരം രണ്ട് ലക്ഷം രൂപയുടെ ചെക്കും കരാർ പത്രവും പഞ്ചായത്ത് പ്രസിഡന്റിന്റെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ കരാറുകാരൻ വാർഡ് അംഗത്തെ ഏൽപ്പിച്ചു. റെയിൽവേ റോഡിന്റെ പണിപൂർത്തികരിച്ചാൽ ഉടൻ തകർന്ന റോഡ് നന്നാക്കി തരാമെന്നും അല്ലാത്തപക്ഷം പഞ്ചായത്തിനെ ഏൽപ്പിക്കുന്ന ഫണ്ട് ഉപയോഗിച്ച് പണി പൂർത്തികരിക്കാമെന്നുമുള്ള കരാർ പ്രകാരമാണ് പ്രശ്നം അവസാനിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.