യുവാവിനെ ആക്രമിച്ച കേസിൽ പ്രതികൾ പിടിയിൽ
text_fieldsപിടിയിലായ പ്രതികൾ
കരുനാഗപ്പള്ളി: പുരയിടത്തിൽ മണ്ണടിക്കുന്നതുമായി ബന്ധപ്പെട്ട സംഘര്‍ഷത്തില്‍ യുവാവിനെ ആക്രമിച്ച കേസിലെ പ്രതികൾ പൊലീസിന്റെ പിടിയിലായി. ചവറ തോട്ടിന് വടക്ക് കച്ചേഴുത്ത് വീട്ടിൽ വിനു (30 -ചെറുത്), ചവറ തോട്ടിന് വടക്ക് കല്ലുംപുറത്ത് വീട്ടിൽ കൊച്ചു ബേബി (39) എന്നിവരാണ് പിടിയിലായത്. ചവറ മേനാംപള്ളി സ്വദേശി മുഹമ്മദ് സിദ്ദീഖിനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. തോട്ടിന് വടക്ക് സ്വദേശിയായ ഇസ്ഹാക്കിന്റെ പുരയിടത്തിൽ മണ്ണിട്ട് നിരപ്പാക്കുന്നതിന് സിദ്ദീഖിനെ ചുമതലപ്പെടുത്തിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട ജോലി ചെയ്തു വരുന്നതിനിടെ പുരയിടത്തിൽ മണ്ണടിക്കുന്നതിന് പണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതികൾ സിദ്ദിഖുമായി വാക്ക് തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് അസഭ്യം പറയുകയും ഭീഷണി മുഴക്കുകയും ചെയ്തു. പ്രതികളുടെ കൈയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച സിദ്ദിഖിനെ ഇവർ ഇരുമ്പ് പൈപ്പ് ഉപയോഗിച്ച് മർദിച്ചു. കഴുത്തിൽ കൈലിമുണ്ട് ചുറ്റി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ചവറ സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജഹാന്റെ നേതൃത്വത്തിൽ എസ്.ഐ പ്രദീപ്കുമാർ, എസ്.സി.പി.ഒമാരായ മനീഷ്, അനിൽ, രഞ്ജിത്ത്, സി.പി.ഒ മാരായ ഉമേഷ്, ശ്യാം എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.