Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസജീവ് വധം: പ്രതിക്ക്...

സജീവ് വധം: പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു

text_fields
bookmark_border
പാലാ: ചേറ്റുകുളം വെള്ളാമ്പാട്ട് സജീവ് കുമാറിനെ (40) കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവും ഒരുലക്ഷം രൂപ പിഴയും. പ്രതി മോനിപ്പള്ളി പൊട്ടനാനിയിൽ ധനുപിനെയാണ്(33) ശിക്ഷിച്ചത്. പാലാ അഡീഷനൽ സെഷൻസ് ജഡ്ജ് ടി.കെ. സുരേഷാണ് വിധി പറഞ്ഞത്. 2019 മേയ് 17നാണ് കേസിനാസ്പദമായ സംഭവം. ഇരട്ടപ്പേര് വിളിച്ച് കളിയാക്കിയതിന്‍റെ വിരോധത്തിൽ അന്നേദിവസം വാക്കുതർക്കം ഉണ്ടാവുകയും കുത്തുകയുമായിരുന്നു. രാത്രി ഒമ്പതിന് പ്രദേശത്തെ ക്ലബ് പ്രവർത്തിക്കുന്ന മുറിയിലായിരുന്നു സംഭവം. പ്രാണരക്ഷാർഥം ഓടിയ സജീവ്കുമാറിനെ ധനുപ് പിന്തുടർന്നു. പിന്നീട് സജീവ്കുമാർ വെള്ളമില്ലാത്ത തോട്ടിൽ മരിച്ചുകിടക്കുന്നതാണ് നാട്ടുകാർ കാണുന്നത്. പ്രോസിക്യൂഷനുവേണ്ടി അഡീഷനൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.ജി. വേണുഗോപാൽ ഹാജരായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story