Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Nov 2020 11:59 PM GMT Updated On
date_range 8 Nov 2020 11:59 PM GMTബിലീവേഴ്സ് ചർച്ച്: ഇ.ഡിയുടെയും ആദായനികുതി വകുപ്പിെൻറയും പരിശോധന തുടരുന്നു
text_fieldsbookmark_border
ബിലീവേഴ്സ് ചർച്ച്: ഇ.ഡിയുടെയും ആദായനികുതി വകുപ്പിൻെറയും പരിശോധന തുടരുന്നു തിരുവല്ല: ബിലീവേഴ്സ് ചർച്ചിൻെറ തിരുവല്ലയിലെ സഭാ ആസ്ഥാനത്തും ബിലീവേഴ്സ് മെഡിക്കൽ കോളജ് ആശുപത്രിയിലുമായി എൻഫോഴ്സ്മൻെറ് ഡയറക്ടറേറ്റിൻെറയും ആദായനികുതി വിഭാഗത്തിൻെറയും നേതൃത്വത്തിൽ ആരംഭിച്ച പരിശോധനകൾ നാലാം ദിനവും തുടരുന്നു. സഭാ ആസ്ഥാനത്തുനിന്നും മറ്റും പിടിച്ചെടുത്ത ഭൂമി ഇടപാടുകളുടേതടക്കമുള്ള രേഖകളുടെ വിശദാംശങ്ങൾ അറിയാൻ സഭയുടെ ഉന്നതപദവി വഹിക്കുന്നവരിൽനിന്ന് മൊഴിയെടുക്കുന്ന നടപടി ഞായറാഴ്ച രാവിലെ മുതൽ ആരംഭിച്ചു. പരിശോധനകളുടെ ഭാഗമായി കൊച്ചിയിൽനിന്ന് എൻഫോഴ്സ്മൻെറ് സംഘം ശനിയാഴ്ച രാവിലെ എത്തിയിരുന്നു. അറുപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് നടപടി പുരോഗമിക്കുന്നത്. നാലുദിവസമായി തുടരുന്ന റെയ്ഡിൽ രണ്ട് കോടിയുടെ നിരോധിത നോട്ടടക്കം 15.5 കോടി രൂപ സഭാ ആസ്ഥാനത്തുനിന്നും സഭയുടെ ഉടമസ്ഥതയിെല വിവിധ സ്ഥാപനങ്ങളിൽനിന്നുമായി പിടിച്ചെടുത്തിരുന്നു. അഞ്ച് വർഷത്തിനിടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ ബിലീവേഴ്സ് ചർച്ച് 6000 കോടി രൂപ രാജ്യത്ത് എത്തിച്ചതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ഈ തുക ഭൂമി വാങ്ങിക്കൂട്ടാനും മറ്റ് ഇടപാടുകൾക്കുമായി വകമാറ്റി ചെലവഴിച്ചതായും അന്വേഷണസംഘത്തിന് വിവരം ലഭിച്ചു. നിലവിലെ പരിശോധനകൾ തിങ്കളാഴ്ച പുലർച്ചയോടെ താൽക്കാലികമായി അവസാനിപ്പിക്കുമെന്നാണ് വിവരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story