അക്ഷയ കേന്ദ്രങ്ങള്‍ക്ക് സി, ഡി കാറ്റഗറി മേഖലകളിലും പ്രവര്‍ത്തിക്കാം
text_fieldsകോട്ടയം: കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിെൻറ അടിസ്ഥാനത്തില്‍ സി, ഡി കാറ്റഗറികളില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപന മേഖലകളിൽ അക്ഷയകേന്ദ്രങ്ങള്‍ക്ക് ആഗസ്റ്റ് 15 വരെ പ്രവര്‍ത്തനാനുമതി നല്കി ജില്ല ഭരണകൂടം. തിങ്കള്‍ മുതല്‍ വെള്ളിവരെയുള്ള ദിവസങ്ങളില്‍ രാവിലെ ഒമ്പതുമുതല്‍ വൈകീട്ട് ആറുവരെ 50 ശതമാനം ജീവനക്കാരുമായി പ്രവർത്തിക്കാം.
എസ്.എസ്.എല്‍.സി റീവാല്യുവേഷനും നീറ്റ് പരീക്ഷക്കും വിവിധ കോഴ്സുകള്‍ക്കുമുള്ള അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട സാഹചര്യവും എ, ബി കാറ്റഗറികളിലെ അക്ഷയകേന്ദ്രങ്ങളില്‍ കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നതും കണക്കിലെടുത്താണ് തീരുമാനം. ശാരീരിക അകലം ഉള്‍പ്പെടെ കോവിഡ് പ്രതിരോധ മുന്‍കരുതലുകള്‍ പാലിച്ച് ഒരുസമയം പ്രവേശനം അനുവദിക്കാന്‍ കഴിയുന്ന ആളുകളുടെ എണ്ണം സ്ഥാപനത്തിനുപുറത്ത് പ്രദര്‍ശിപ്പിക്കണം. 100 ചതുരശ്ര അടിക്ക് നാലുപേര്‍ എന്ന കണക്കിലാണ് ഇത് നിശ്ചയിക്കേണ്ടത്.
അധികമായി ആളുകള്‍ എത്തുന്ന പക്ഷം അവരെ പുറത്തു നിര്‍ത്തി അകത്തുള്ളവര്‍ പുറത്തുപോകുന്ന മുറക്ക് മാത്രമേ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുള്ളൂ.
നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കാത്തവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. സി കാറ്റഗറിയില്‍ ഉള്‍പ്പെട്ട തദ്ദേശ സ്ഥാപനങ്ങള്‍: ചങ്ങനാശ്ശേരി, കുറവിലങ്ങാട്, അയ്മനം, പുതുപ്പള്ളി, കറുകച്ചാല്‍, മറവന്തുരുത്ത്, പൂഞ്ഞാര്‍, തീക്കോയി, അതിരമ്പുഴ, നെടുംകുന്നം, തലയോലപ്പറമ്പ്, മേലുകാവ്, കുമരകം, വാകത്താനം, തിരുവാര്‍പ്പ്, പാമ്പാടി, മാഞ്ഞൂര്‍, ഏറ്റുമാനൂര്‍, കൊഴുവനാല്‍, ആര്‍പ്പൂക്കര, ഉഴവൂര്‍, നീണ്ടൂര്‍, കടുത്തുരുത്തി, തൃക്കൊടിത്താനം, കങ്ങഴ, മരങ്ങാട്ടുപിള്ളി, കരൂര്‍, പള്ളിക്കത്തോട്.
വാക്സിനേഷന്
കോട്ടയം: ജില്ലയില്‍ 18 വയസ്സിനു മുകളിലുള്ളവരില്‍ രണ്ടാംഡോസ് സ്വീകരിക്കാന്‍ സമയമായ എല്ലാവര്ക്കും കോവിഷീല്‍ഡ് വാക്സിന് നല്‍കുന്നതിനുള്ള പ്രത്യേക പരിപാടി ഇന്നുനടക്കും. ജില്ലയില്‍ 84 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.