Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightദേ ക്രിസ്മസ്...

ദേ ക്രിസ്മസ് ഇങ്ങെത്തി

text_fields
bookmark_border
ദേ ക്രിസ്മസ് ഇങ്ങെത്തി
cancel

കോട്ടയം: മഞ്ഞുപെയ്യുന്ന മാസത്തിന്റെ വരവറിയിച്ച് വർണ്ണ പുൽക്കൂടുകളും കണ്ണുച്ചിമ്മുന്ന നക്ഷത്രങ്ങളുമായി നഗരം കയ്യിലെടുത്ത് ക്രിസ്മസ് വിപണി. നഗരവീഥികളിലും വീടുകളിലും പ്രകാശംപരത്തി നക്ഷത്രങ്ങൾ മിന്നിത്തുടങ്ങി. ഡിസംബർ ആരംഭിക്കുന്നതിന് മുമ്പേതന്നെ നക്ഷത്രങ്ങൾ വിപണിയിൽ ഇടംപിടിച്ചിരുന്നു. ഇൻസ്റ്റന്‍റ് പുൽക്കൂടുകളാണ് കൂടുതൽ ജനപ്രിയം. സാന്താക്ലോസിന്‍റെ മുഖംമൂടികളും കുപ്പായവും മറ്റും വിപണിയിൽ സജീവമാണ്.

ക്രിസ്മസിന് മധുരം പകരാൻ കേക്ക് വിപണിയും ഉണർന്നുകഴിഞ്ഞു. ഡിസംബർ പിറന്നതോടെ ബോർമ്മകളിൽ പ്ലം കേക്കുകളുടെ നിർമാണം തകൃതിയായിട്ടുണ്ട്. പ്ലംകേക്കിന് മാത്രമായി നഗരത്തിലും മറ്റും ബേക്കറികളിൽ പ്രത്യേകം കൗണ്ടറുകളൊരുക്കി കാത്തിരിക്കുകയാണ് വ്യാപാരികൾ.

ലിയോ, ആർ.ഡി.എക്സ്, രോമാഞ്ചം...
നക്ഷത്രനിര പലതരം

ലിയോ, ആർ.ഡി.എക്സ്, രോമാഞ്ചം തുടങ്ങി പല വെറൈറ്റികളിലാണ് ഇത്തവണ നക്ഷത്രനിര ഒരുക്കിയിരിക്കുന്നത്. അമ്പത് ഡിസൈനുകളിൽ മിന്നിത്തിളങ്ങുന്ന എൽ.ഇ.ഡികളാണ് ആർ.ഡി.എക്സ് സ്റ്റാറിന്‍റെ പ്രത്യേകത. 850 രൂപയാണ് ഇതിന് വില.

കൂടെ ട്രെൻഡായി മത്തങ്ങാനക്ഷത്രവുമുണ്ട്. എൽ.ഇ.ഡി നക്ഷത്രങ്ങൾ തട്ടിയെടുത്ത വിപണിയിലെ കുത്തക പേപ്പർ നക്ഷത്രങ്ങൾ ഇത്തവണ തിരിച്ചുപിടിച്ചിട്ടുണ്ട്.

50 മുതൽ 425 രൂപവരെയാണ് പേപ്പർ നക്ഷത്രങ്ങളുടെ വില. ക്രിസ്മസ് ട്രീകൾ അലങ്കരിക്കുന്ന കുഞ്ഞൻ നക്ഷത്രങ്ങൾ അഞ്ച് രൂപ മുതൽ, എൽ.ഇ.ഡി നക്ഷത്രങ്ങൾ 200 മുതൽ 600 രൂപവരെയും വിപണിയിൽ സജീവമാണ്.

കേക്ക് പ്ലം തന്നെ

ക്രിസ്മസ് സീസണാകുമ്പോൾ കേക്ക് വിപണിയിലെ രാജാവാണ് പ്ലം കേക്കുകൾ. ഡിസംബറിന്‍റെ തുടക്കത്തിൽ ഉണര്‍ന്ന കേക്ക് വിപണി ജനുവരിവരെ നീണ്ടുനില്‍ക്കും. ക്രിസ്മസും പുതുവര്‍ഷവും മുന്നില്‍കണ്ടാണിത്. 190 മുതൽ 1700 രൂപവരെയുള്ള പ്ലം കേക്കുകൾ വിപണിയിൽ സജ്ജമാണ്. നോർമൽ, പ്രീമിയം, റിച്ച്, എക്സോറ്റിക് എന്നീ വിവിധ തരത്തിലുള്ള പ്ലം കേക്കുകളാണ് ക്രിസ്മസിനായി ഒരുക്കിയിരിക്കുന്നത്.

സാധാരണ പ്ലം കേക്കിനെ അപേക്ഷിച്ച് ഫ്രൂട്സ്, നട്സ് എന്നിവയാൽ സമ്പന്നമാണ് പ്രീമിയം, റിച്ച്, എക്സോട്ടിക് പ്ലം കേക്കുകൾ. നോർമൽ പ്ലം കേക്കുകൾക്ക് 380, പ്രീമിയം പ്ലം കേക്ക് -550, റിച്ച് പ്ലം കേക്ക് - 740, എക്സോട്ടിക് പ്ലം കേക്ക്- 1700 രൂപ എന്നിങ്ങനെയാണ് വില. പ്രീമിയം, എക്സോറ്റിക് പ്ലം കേക്കുകളാണ് ഈവർഷത്തെ പുതുമുഖങ്ങൾ.

പുൽക്കൂടും ക്രിസ്മസ് ട്രീകളും

നട്ടും ബോൾട്ടും ഉപയോഗിച്ച് നിർമിക്കുന്ന പുൽക്കൂടിന് ആവശ്യക്കാരേറെയാണ്. ആവശ്യം കഴിഞ്ഞാൽ അഴിച്ചെടുത്ത് അടുത്ത ക്രിസ്മസിനായി മാറ്റിവെക്കാം എന്നതാണ് ഇവയുടെ പ്രത്യേകത. ഈറ്റയുടെ പുൽക്കൂടിന് 300 രൂപയിൽ തുടങ്ങുന്നു വില. ചൂരലാകുമ്പോൾ 700 രൂപയോളമാകും.

പുൽക്കൂട്ടിൽ വെക്കാൻ ഉണ്ണി ഈശോയുടെയും മറിയത്തിന്‍റെയും ഉൾപ്പെടെ രൂപങ്ങൾക്ക് വീണ്ടും പണം മുടക്കണം. ചെറിയ രൂപങ്ങൾക്ക് 325 രൂപയും വലിയ രൂപങ്ങൾക്ക് 525 രൂപയുമാണ് ഒരു സെറ്റിന് വില. പുൽക്കൂട്ടിലെ മറ്റു രൂപങ്ങൾ 250 രൂപക്കും ലഭിക്കും. പുൽക്കൂട് അലങ്കരിക്കുന്നതിനുള്ള എൽ.ഇ.ഡി മാലകൾ- 100 രൂപ മുതലും, ബലൂണുകൾ 10 രൂപ മുതലും, മറ്റ് അലങ്കാരവസ്തുക്കളുടെ പാക്കറ്റിന് 50 രൂപ മുതൽ വിപണിയിൽ ലഭിക്കും.

രണ്ടടിയുള്ള ക്രിസ്മസ് ട്രീക്ക് 100, നാലടിയുള്ള ട്രീക്ക് 250, മെറ്റൽ ട്രീ-600, പൈൻ ട്രീ- 750 രൂപ ഇങ്ങനെപോകുന്നു വിപണി വില.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ChristmasChristmas Eve
News Summary - christmas
Next Story