മിന്നിത്തിളങ്ങി കോട്ടയം
text_fieldsകോട്ടയം: ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി നാടും നഗരവും. വഴിയോരങ്ങളിലെല്ലാം ക്രിസ്മസ് വിപണി സജീവമായി. രാത്രി നക്ഷത്രങ്ങളും അലങ്കാരവിളക്കുകളുമൊക്കെയായി നഗരം മിന്നിത്തിളങ്ങുകയാണ്. നക്ഷത്രം, പുല്‍ക്കൂട്, ക്രിസ്മസ് ട്രീ, കേക്ക്, സാന്താക്ലോസിന്റെ വസ്ത്രങ്ങളും തൊപ്പിയും മുഖംമൂടിയും കോളജുകളിലെ ആഘോഷങ്ങൾക്ക് ചുവപ്പും വെള്ളയും വസ്ത്രങ്ങൾ എന്നുവേണ്ട സകല വസ്തുക്കളും തെരുവോരങ്ങളിലുണ്ട്. ചുവന്ന വസ്ത്രങ്ങളാണ് വ്യാപാരശാലകളിലെയും ക്രിസ്മസ് ആകർഷണം. ഡിസംബര്‍ ആരംഭിക്കുന്നതിനു മുമ്പേതന്നെ നക്ഷത്രങ്ങള്‍ വിപണിയില്‍ ഇടംപിടിച്ചിരുന്നു. ഇന്‍സ്റ്റന്റ് പുല്‍ക്കൂടുകളാണ് കൂടുതല്‍ ജനപ്രിയം. സിനിമ പേരുകളിലെത്തിയ നക്ഷത്രങ്ങളാണ് ഇക്കുറി വിപണിയിലെ താരം. ലിയോ, ആര്.ഡി.എക്സ്, രോമാഞ്ചം തുടങ്ങി പല വെറൈറ്റികളിലാണ് നക്ഷത്രനിര ഒരുക്കിയിരിക്കുന്നത്.
50 ഡിസൈനുകളില്‍ മിന്നിത്തിളങ്ങുന്ന എല്‍.ഇ.ഡികളാണ് ആര്.ഡി.എക്സ് സ്റ്റാറിന്റെ പ്രത്യേകത. 850 രൂപയാണ് ഇതിനു വില. കൂടെ ട്രെന്‍ഡായി മത്തങ്ങ നക്ഷത്രവുമുണ്ട്. 50 മുതല്‍ 425 രൂപവരെയാണു കടലാസ് നക്ഷത്രങ്ങളുടെ വില. ക്രിസ്മസ് ട്രീകള്‍ അലങ്കരിക്കുന്ന കുഞ്ഞന്‍ നക്ഷത്രങ്ങള്‍ അഞ്ചു രൂപ മുതല്‍, എല്‍.ഇ.ഡി നക്ഷത്രങ്ങള്‍ 200 മുതല്‍ 600 രൂപവരെയും വിപണിയില്‍ ലഭ്യമാണ്. പുല്‍ക്കൂട്ടില്‍ വെക്കാന്‍ ഉണ്ണി ഈശോയുടെയും മറിയത്തിന്റെയും ഉള്‍പ്പെടെ രൂപങ്ങളുമുണ്ട്.
ചെറിയ രൂപങ്ങള്‍ക്ക് 325ഉം വലിയവക്ക് 525 രൂപയുമാണ് ഒരു സെറ്റിനു വില. പുല്‍ക്കൂട്ടിലെ മറ്റു രൂപങ്ങള്‍ 250 രൂപക്കും ലഭിക്കും. പുല്‍ക്കൂട് അലങ്കരിക്കുന്നതിനുള്ള എല്‍.ഇ.ഡി മാലകള്‍ 100 രൂപ മുതലും ബലൂണുകള്‍ 10 രൂപ മുതലും മറ്റ് അലങ്കാരവസ്തുക്കൾ 50 രൂപ മുതല്‍ പാക്കറ്റിലും വിപണിയില്‍ ലഭിക്കും. രണ്ടടിയുള്ള ക്രിസ്മസ് ട്രീക്ക് 100, നാലടിയുള്ള ട്രീക്ക് 250, മെറ്റല്‍ ട്രീ600, പൈന്‍ ട്രീ 750 രൂപ ഇങ്ങനെയാണ് വിപണി വില.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.