മാലിന്യം വലിച്ചെറിഞ്ഞു; മൂന്നു മാസത്തിനിടെ 8.93 ലക്ഷം പിഴ
text_fieldsകോട്ടയം: മാലിന്യം വലിച്ചെറിയുന്നവർക്കെതിരെ നടപടി ശക്തമാക്കി തദ്ദേശ വകുപ്പ്. കഴിഞ്ഞ മൂന്നുമാസം മാത്രം 8.93 ലക്ഷം രൂപയാണ് മാലിന്യം അലക്ഷ്യമായി കൈകാര്യം ചെയ്തവർക്കെതിരെ പിഴയിട്ടത്. 2024-25ൽ 36.91 ലക്ഷം രൂപയും പിഴയായി ഈടാക്കി. ഈ കാലയവളിൽ ജില്ലയിലെ രണ്ട് എൻഫോഴ്സ്മെന്റ് സ്ക്വാഡുകൾ 427 പരിശോധനയാണ് നടത്തിയത്.
മാലിന്യമുക്ത കാമ്പയിന്റെ ഭാഗമായി രണ്ടുവർഷം കൊണ്ട് 5375.44 ടൺ മാലിന്യമാണ് ജില്ലയിൽനിന്ന് ഇതുവരെ നീക്കംചെയ്തത്. 1049.77 ടൺ പുനരുപയോഗിക്കാവുന്ന മാലിന്യവും പുനരുപയോഗസാധ്യമല്ലാത്ത 3623.42 ടൺ മാലിന്യവും 31.57 ടൺ ഇ-മാലിന്യവും 625.72 ടൺ കുപ്പിച്ചില്ലുകളും 44.94 ടൺ ആക്രി സാധനങ്ങളും നീക്കം ചെയ്തു.
മാലിന്യ ശേഖരണത്തിനായി 816 പൊതു ബിന്നും 700 ബോട്ടിൽ ബൂത്തും സ്ഥാപിച്ചു. 464 പൊതു ജൈവമാലിന്യ സംസ്കരണ സംവിധാനങ്ങളും നിലവിൽ ജില്ലയിലുണ്ട്. ജില്ലയിൽ 16 റിസോഴ്സ് റിക്കവറി ഫെസിലിറ്റികൾ (ആർ.ആർ.എഫ്) പ്രവർത്തിക്കുന്നു. മെറ്റീരിയൽ കലക്ഷൻ ഫെസിലിറ്റി സെന്ററുകൾ (എം.സി.എഫ്) 95 എണ്ണവും മിനി എം.സി.എഫുകൾ 1597 എണ്ണവും ഉണ്ട്. മാലിന്യ ശേഖരണത്തിനും തരംതിരിക്കലിനുമായി 2403 ഹരിതകർമ സേനാംഗങ്ങളുടെ സേവനവും ജില്ലയിലുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.