കനത്ത മഴയും കാറ്റും; കോട്ടയത്തെ മലയോര മേഖല ആശങ്കയിൽ
text_fieldsകോട്ടയം: കനത്ത മഴയിൽ മലേയാര മേഖല കടുത്ത ആശങ്കയിൽ. മണിമല, മീനച്ചിലാറുകളിൽ ജലനിരപ്പ് ഉയരുന്നതോടെ കോട്ടയം ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളും ദുരിതത്തിലാകും. പലയിടത്തും ഉരുൾപൊട്ടൽ ഭീഷണിയും നിലനിൽക്കുന്നു. മുൻകരുതൽ സ്വീകരിക്കുന്നുണ്ടെങ്കിലും മലവെള്ളപ്പാച്ചിലും ഉരുൾപൊട്ടൽ ഭീഷണിയും മലേയാരവാസികളുടെ ഉറക്കം കെടുത്തുന്നു. ആറുകളിലും തോടുകളിലും ജലനിരപ്പ് ഉയർന്നതോടെ ശക്തമായ ഒഴുക്കുവെള്ളം താഴ്ന്ന പ്രദേശങ്ങളിെല ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കും.
ദിവസങ്ങളായി തുടരുന്ന മഴ ചെറുകിട കർഷകരെയാണ് ഏറ്റവുമധികം വലക്കുന്നത്. പലരും അർധ പട്ടിണിയിലും. റബർ ടാപ്പിങ് നിലച്ചിട്ട് ദിവസങ്ങളായി. റബർ വാങ്ങാൻ കച്ചവടക്കാരില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു. തോരാമഴയും ശക്തമായ കാറ്റും വ്യാപകമായി കപ്പയും വാഴയും ഫലവൃഷങ്ങളും നശിപ്പിച്ചിട്ടുണ്ട്. വൻമരങ്ങൾ കടപുഴകി വീടുകൾക്കും നാശംവിതച്ചു. ഏക്കറുകണക്കിന് സ്ഥലത്തെ പച്ചക്കറികളും വെള്ളത്തിലായി. ഉൽപന്നങ്ങൾക്ക് വിലയില്ലാതായതോടെ കപ്പയും പച്ചക്കറികളും മാർക്കറ്റിലെത്തിയിരുന്നില്ല. മലയോര ഗ്രാമങ്ങൾ ഒറ്റെപ്പട്ട നിലയിലാണ്.
റെയിൻ ഗാർഡില്ലാത്ത ചെറുകിട റബർ കർഷകരാണ് ദുരിതംപേറുന്നവരിലേറെയും. കോവിഡ് വ്യാപനവും കർഷകരെ ആശങ്കപ്പെടുത്തുന്നു.
ജില്ലയുടെ കിഴക്കൻ മേഖലകളിലും പത്തനംതിട്ട, ഇടുക്കി ജില്ലകളോട് ചേർന്നുകിടക്കുന്ന മലയോര പ്രദേശങ്ങളിലുമാണ് നാശമേറെ. കാറ്റിൽ മരങ്ങൾ കടപുഴകിയതോടെ വാഹനഗതാഗതവും നിലച്ചിട്ടുണ്ട്. പലയിടത്തും വൈദ്യുതി ബന്ധം നിലച്ചു. കഴിഞ്ഞ മഴക്കെടുതി സൃഷ്ടിച്ച ദുരിതത്തിൽനിന്ന് പലരും ഇേപ്പാഴും കരകയറിയിട്ടില്ല. വനമേഖലയോട് ചേർന്ന പ്രദേശങ്ങളിലും ജീവിതം കടുത്ത ദുരിതത്തിലാണ്. വന്യമൃഗങ്ങൾ നാട്ടിലിറങ്ങി വ്യാപകമായി കൃഷിനശിപ്പിക്കൽ തുടരുകയാണ്. ഏക്കറുകണക്കിന് പ്രദേശത്തെ കൃഷി ഇത്തരത്തിൽ നശിച്ചുകഴിഞ്ഞു. മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ നദികളിലെ ജലനിരപ്പ് ഉയരുന്നതോടെ ജില്ലയുടെ താഴ്ന്ന പ്രദേശങ്ങളും ഉടൻ വെള്ളത്തിലാകും. ഇതോടെ ആയിരക്കണക്കിന് കർഷകരും ദുരിതത്തിലാകും. മലവെള്ളം കായലിലേക്ക് എത്തുന്നതോടെ ഈ മേഖല വെള്ളത്തിലാകും.
അപ്പർ കുട്ടനാട് മേഖലയിൽ വെള്ളം കയറുന്നത് കാർഷിക മേഖലക്കും ഭീഷണിയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളപ്പൊക്ക ഭീഷണിയിലാണ്. മണിമലയും മീനച്ചിലും അച്ചൻകോവിലും പമ്പയും എല്ലാം കരകവിയുന്നതിനാൽ ജലകമീഷൻ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എരുമേലി : മലയോര മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസമായി തുടരുന്ന കനത്ത മഴയിൽ നദികളിൽ ജലനിരപ്പ് ഉയർന്നു. പമ്പ, അഴുത, മണിമലയാറുകളിൽ ജലനിരപ്പ് ഉയർന്നതോടെ ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലകൾ ഒറ്റപ്പെടൽ ഭീതിയിലാണ്. മൂക്കൻപ്പെട്ടി, ഇടകടത്തി കോസ് വേകൾക്ക് അരികെവരെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. അഴുതയാറ്റിൽ വെള്ളം മൂക്കൻപെട്ടി കോസ് വേക്ക് അടുത്തെത്തിയതോടെ വാർഡംഗം സുബി സണ്ണിയുടെ നേതൃത്വത്തിൽ റാപ്പിഡ് റെസ്പോൺസ് ടീം അംഗങ്ങൾ പാലത്തിെൻറ കൈവരികൾ എടുത്തുമാറ്റി. മുൻ കാലങ്ങളിൽ മഴവെള്ളപ്പാച്ചിലിൽ കൈവരികൾ തകരുകയും ഒലിച്ചുപോകുകയുമുണ്ടായി. ഇതോടെ എടുത്തു മാറ്റുന്ന തരത്തിലുള്ള കൈവരികളാണ് പാലത്തിൽ ഘടിപ്പിച്ചിരുന്നത്.
ഏന്തയാർ : മേഖലയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ഉണ്ടായ കനത്ത മഴ നാശം വിതച്ചു. മേഖലയിൽ നിരവധി കൃഷിയിടങ്ങളിലാണ് നാശം വിതച്ചത്. കനകപുരം, ചെരുവിൽ തോമാച്ചെൻറ വീടിെൻറ സംരക്ഷണഭിത്തി തകർന്നു.
കറുകച്ചാൽ: കറുകച്ചാൽ, നെടുംകുന്നം, കങ്ങഴ, വാകത്താനം പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കറുകച്ചാൽ നെടുങ്ങാടപ്പള്ളി കെ.പി. രാജാമണിയുടെ വീടിന് മുകളിൽ തേക്ക് മരം വീണ് മേൽക്കൂരയും ഭിത്തിയും തകർന്നു. ആര്യാട്ടുകുഴി, നെടുമണ്ണി, മുളയംവേലി, കോവേലി ഭാഗങ്ങളിൽ വെള്ളം കയറി കൃഷി നശിച്ചു. ആര്യാട്ടുകുഴി കോഴിമണ്ണിൽ ബിജുവിെൻറ 1500 മൂട് കപ്പയും, അഞ്ഞൂറോളം എത്തവാഴയും നശിച്ചു. മടിയക്കുന്നേൽ വിജയൻ, ജോയി എന്നിവരുടെ രണ്ടായിരത്തോളം മൂട് കപ്പ വെള്ളം കയറി നശിച്ചു. നെത്തല്ലൂർ, ചമ്പക്കര ഭാഗങ്ങളിൽ വെള്ളം കയറി കണ്ടത്തിലെ കൃഷി വ്യാപകമായി നശിച്ചു. ചമ്പക്കര മാക്കി പാലത്തിന് സമീപം വെള്ളം കയറി തോടിെൻറ ഒരുവശത്തെ സംരക്ഷണ ഭിത്തി ഭാഗികമായി തകർന്നു. വാകത്താനം പഞ്ചായത്തിലും നിരവധി പേരുടെ കൃഷിയിടത്തിൽ വെള്ളം കയറി.
വാകത്താനം ഒൻപതാം വാർഡ് ചെത്തിമറ്റം ബാബു ജെയിംസിെൻറ 250 ഏത്തവാഴകൾ വെള്ളത്തിലായി. ഇദ്ദേഹത്തിെൻറ സഹോദരൻ ജോ ജെയിംസിെൻറ 100-ഓളം എത്തവാഴകളും നശിച്ചു. മുളയംവേലി, ഇടത്തിനാട്ടുപടി തുടങ്ങിയ പാടശേഖരങ്ങളിൽ വെള്ളം കയറിയതോടെ പ്രദേശത്തെ നിരവധി പേരുടെ പച്ചക്കറി, കപ്പ, വാഴ, ചേന, ചേമ്പ് തുടങ്ങിയ കൃഷികൾ നശിച്ചു. ഇടവെട്ടാൽ-പരുത്തിമൂട് തോടിന് സമീപം കണ്ടത്തിൽ ഭാഗത്ത് വെള്ളം കയറിയതോടെ എട്ട് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു.
അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
കോട്ടയം: തോരാമഴക്ക് നേരിയ ശമനമായെങ്കിലും ജില്ലയിൽ ദുരിതം തുടരുന്നു. മീനച്ചിലാറിലടക്കം ജലനിരപ്പ് ഉയർന്നതോടെ താഴ്ന്നസ്ഥലങ്ങളിൽ വെള്ളം നിറഞ്ഞു. അതിനിടെ, ജില്ലയില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 21 കുടുംബങ്ങളിലെ 65 പേരാണ് ക്യാമ്പുകളിലേക്ക് മാറിയത്. നാട്ടകം സര്‍ക്കാര്‍ യു.പി സ്കൂള്‍, സംക്രാന്തി എസ്.എന്‍ എല്‍.പി.എസ്, പരുത്തുംപാറ എന്‍.എസ്.എസ് എച്ച്.എസ്.എസ്, പരിപ്പ് ഹൈസ്കൂള്‍, പഴുക്കാക്കാനം വൃദ്ധസദനം എന്നിവിടങ്ങളിലാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്. കോട്ടയം-117, മീനച്ചില്‍-17, ചങ്ങനാശേരി-17, കാഞ്ഞിരപ്പള്ളി-19, വൈക്കം-114 എന്നിങ്ങനെയാണ് വിവിധ താലൂക്കുകളില്‍ സജ്ജമാക്കിയിട്ടുള്ള ദുരിതാശ്വാസ ക്യാമ്പുകളുടെ എണ്ണം. ജില്ലയിലൂടെ കടന്നുപോകുന്ന മണിമല, മൂവാറ്റുപുഴയാർ എന്നിവിടങ്ങളിലും ജലനിരപ്പ് വർധിക്കുകയാണ്.
മഴയിൽ എരുമേലി തെക്ക് വില്ലേജില്‍ പട്ടാണിപീടികയില്‍ ലൈല അബ്ദുല്‍ കരീമിെൻറ വീട്ടിലെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ശനിയാഴ്ച രാവിലെ 8.30 ഓടെ വീശിയടിച്ച കനത്ത കാറ്റ് ജില്ലയിൽ വ്യാപകനാശം വിതച്ചിരുന്നു. ആയിരക്കണക്കിന് റബർ മരങ്ങൾ ഒടിഞ്ഞുവീണു. വൻതോതിൽ കൃഷിയടക്കവും നശിച്ചു. പച്ചക്കറി കൃഷിക്കാർക്കും വലിയ നഷ്ടമാണുണ്ടായിരിക്കുന്നത്. പലയിടങ്ങളിലും നെല്ല് കർഷകരെയും മഴ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ചാന്നാനിക്കാട് കുന്നത്തുകടവ് ഭാഗത്ത് റോഡിൽ കൂടിയിട്ടിരിക്കുന്ന കൊയ്തെടുത്ത നെല്ല് ഇനിയും വെള്ളം ഉയർന്നാൽ നശിക്കുമെന്ന സ്ഥിതിയാണ്.
പാലക്കാട് കൊല്ലങ്കോട്ടുള്ള മില്ലിന് നെല്ല് എടുക്കാൻ ജില്ല പാഡി ഓഫിസർ അനുമതി നൽകിയത് കഴിഞ്ഞ മാസം 25 നാണ്. എന്നാൽ, വെറും രണ്ട് ലോഡ് മാത്രമാണ് അവർ ഇതുവരെ കയറ്റി കൊണ്ടു പോയത്. മില്ലുകാർ ബോധപൂർവമായ കാലതാമസം വരുത്തുകയായിരുന്നു എന്നാണ് കർഷകരുടെ ആക്ഷേപം.
വെള്ളിയാഴ്ച രാത്രിയിൽ കുമരകത്ത് മഴ വ്യാപകനാശം സൃഷ്ടിച്ചിരുന്നു. നിരവധി വീടുകളുടെ മേൽക്കൂര കാറ്റിലും മഴയിലും തകർന്നു. കുമരകം ചന്തക്കവലയിലെ സി.പി.ഐ ഓഫിസിെൻറ മേൽക്കൂര പറന്നുപോയി. കുമരകം നാലാം വാർഡ് വട്ടക്കളത്തിൽ നാരായണെൻറ വീട് കൂറ്റൻ ആഞ്ഞിലി വീണ് തകർന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.