Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightയു.വി സൂചികയിൽ വർധന;...

യു.വി സൂചികയിൽ വർധന; ചങ്ങനാശ്ശേരിയിൽ അപകടരേഖ കടന്നു

text_fields
bookmark_border
യു.വി സൂചികയിൽ വർധന; ചങ്ങനാശ്ശേരിയിൽ  അപകടരേഖ കടന്നു
cancel

കോട്ടയം: വേനൽ മഴയിലും പൊള്ളുന്നതിനിടെ, ജില്ലയിൽ അൾട്രാവയലറ്റ് രശ്മികളുടെ വികിരണ തോത് (യു.വി) വർധിക്കുന്നതായി കണക്കുകൾ. കഴിഞ്ഞദിവസം സംസ്ഥാനത്ത് ഏറ്റവും ഉയർന്നതോതിൽ അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്ന് ചങ്ങനാശ്ശേരിയായിരുന്നു.

ശനിയാഴ്ച രാവിലെ ഏട്ടിന് അവസാനിച്ച അവസാന 24 മണിക്കൂറിൽ ചങ്ങനാശ്ശേരിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡ്ക്സ് (യു.വി ഇൻഡക്സ്) എട്ടാണ് രേഖപ്പെടുത്തിയത്. ഈ സാഹചര്യത്തിൽ ജില്ലയിൽ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രത നിർദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിലായി വേനൽമഴ പെയ്യുന്നുണ്ടെങ്കിലും ചൂടിന് കാര്യമായ കുറവില്ല. ഇതിനിടെയാണ് യു.വി ഭീഷണിയും. അൾട്രാവയലറ്റ് വികിരണം കൂടുതൽ ഏൽക്കുന്നത് സൂര്യാഘാതത്തിനും ചർമരോഗങ്ങൾക്കും നേത്രരോഗങ്ങൾക്കുമടക്കം ഇടയാക്കും. യു.വി ഇൻഡക്സ് പൂജ്യം മുതൽ അഞ്ച് വരെയാണെങ്കിൽ മനുഷ്യന് ഹാനികരമല്ല. ആറ് മുതൽ ഏഴ് വരെ യെല്ലോ അലർട്ടും എട്ട് മുതൽ 10 വരെ ഓറഞ്ച് അലർട്ടും 11ന് മുകളിൽ റെഡ് അലർട്ടുമാണ്.

ജില്ലയിൽ ഉയർന്ന യു.വി നിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ രാവിലെ പത്തിനും വൈകീട്ട് മൂന്നിനും ഇടയിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. പുറംജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മത്സ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രികർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, അർബുദ ബാധിതർ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം.

മലമ്പ്രദേശങ്ങൾ, ഉഷ്ണമേഖല പ്രദേശങ്ങൾ എന്നിവിടങ്ങളിൽ പൊതുവെ യു.വി സൂചിക ഉയർന്നതായിരിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശമാണെങ്കിലും ഉയർന്ന യു.വി സൂചികയുണ്ടാവാം. ഇതിന് പുറമെ ജലാശയം, മണൽ തുടങ്ങിയ പ്രതലങ്ങൾ അൾട്രാവയലറ്റ് രശ്മികളെ പ്രതിഫലിപ്പിക്കുന്നതിനാൽ ഇത്തരം മേഖലകളിലും യു.വി സൂചിക ഉയർന്നതായിരിക്കും.

യു.വി വികിരണങ്ങളുടെ ശക്തി അറിയാൻ സ്ഥാപിച്ചിരിക്കുന്ന അൾട്രാവയലറ്റ് റേഡിയോ മീറ്ററുകളിൽനിന്നാണ് കണക്കുകൾ ശേഖരിക്കുന്നത്. എല്ലാ ജില്ലകളിലും ഒന്നുവീതം റേഡിയോ മീറ്ററുകളാണ് സ്ഥാപിച്ചിരിക്കുന്നത്. തോതനുസരിച്ച് എ, ബി, സി വിഭാഗങ്ങളായാണ് യു.വി വികിരണങ്ങളെ തരംതിരിച്ചിട്ടുള്ളത്. ഇതിൽ യു.വി- ബി ആപത്കരം. 270 നാനോ മീറ്റർ മുതൽ 330 നാനോ മീറ്റർ വരെയാണ് യു.വി-ബിയുടെ തരംഗദൈർഘ്യം.

230 നാനോ മീറ്ററിൽ താഴെ യു.വി-എയും 330ൽ കൂടുതൽ യു.വി-സിയുമാണ്. സംസ്ഥാനത്ത് സ്ഥാപിച്ച അൾട്രാവയലറ്റ് റേഡിയോ മീറ്ററുകൾ വഴി ദുരന്തനിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്നത് യു.വി-ബിയുടെ വികിരണ നിരക്കാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsChanganasseryUV index
News Summary - Increase in UV index; Changanassery crosses danger line
Next Story