Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightMundakkayamchevron_rightവക്കച്ചെൻറ പടുതക്കുളം...

വക്കച്ചെൻറ പടുതക്കുളം കേരളം കടക്കുന്നു

text_fields
bookmark_border
വക്കച്ചെൻറ പടുതക്കുളം കേരളം കടക്കുന്നു
cancel
camera_alt

വക്കച്ചൻ മീൻകുഞ്ഞുങ്ങളെ പരിപാലിക്കുന്നു

മുണ്ടക്കയം: പടുതക്കുളത്തിലെ മീൻവളർത്തലിലൂടെ ശ്രദ്ധേയനായ കൊക്കയാര്‍ മുക്കുളം ടോപ്പില്‍ പുല്ലൂരത്തില്‍ പി.ജെ. വക്കച്ചനെത്തേടി മുംബൈ എയര്‍പോര്‍ട്ട് അധികൃതരും. അവിടെ പടുതക്കുളം നിർമിക്കാനാണ് വക്കച്ചനെ ക്ഷണിച്ചിരിക്കുന്നത്. ഇതിനൊപ്പം ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളില്‍നിന്ന് ഓഫറുണ്ട്.

മുക്കുളമെന്ന മലയോര ഗ്രാമത്തില്‍ ലക്ഷക്കണക്കിന് മീനുകളുടെ ഫാം ഒരുക്കിയാണ് വക്കച്ചൻ വാർത്തയായത്. വീടിന് സമീപം പ്രത്യേകം തയാറാക്കിയ പടുതക്കുളത്തിലാണ് ഇവയെ വളർത്തുന്നത്. വിവിധ പ്രദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന മീന്‍കുഞ്ഞുങ്ങളെ വളര്‍ച്ചയെത്തിച്ച് വില്‍ക്കുകയാണ്. പ്ലാസ്റ്റിക്കൊണ്ട് അറകളാക്കിയാണ് കുളത്തിെൻറ നിർമാണം. ഓക്‌സിജനും പൈപ്പിലൂടെ കുളത്തിലേക്ക് എത്തിച്ചിട്ടുണ്ട്. കുളത്തില്‍ അസോള പായലും തയാറാക്കി. വൈറ്റ് ഷാര്‍ക്ക്, ഓസ്‌കൊര്‍, ബ്ലാക് ഷാര്‍ക്ക്, സിലോപ്പിയ, കോയ്കാര്‍പ്, ജയന്ത് ഗൗരമി മീനുകള്‍ കുളത്തില്‍ റെഡി.

കൊല്‍ക്കത്തയില്‍നിന്നാണ് സിലോപ്പിയ ഇറക്കുമതി ചെയ്യുന്നത്. ഒരുലക്ഷം മീന്‍കുഞ്ഞുങ്ങളെയാണ് ഒരേ സമയം ഇറക്കുമതി ചെയ്യുന്നത്. പൊടിക്കുഞ്ഞുങ്ങളെ കുളത്തില്‍ നിക്ഷേപിച്ച് തീറ്റയും സ്‌നേഹവും നല്‍കിയാണ് പരിപാലനം. വക്കച്ചന്‍ കുളത്തിെൻറ ഏതെങ്കിലും വശത്തെത്തിയാല്‍ മീന്‍കുഞ്ഞുങ്ങള്‍ തിരിച്ചറിയും. വക്കച്ചന്‍ നീങ്ങുന്ന വശത്തേക്ക് മീനുകള്‍ കൂട്ടമായി നീങ്ങും. ഭക്ഷണം നല്‍കിയാലേ അവ അടങ്ങുകയുള്ളൂ. കുറഞ്ഞത് കൈകള്‍കൊണ്ടുള്ള പരിലാളനയെങ്കിലും ലഭിക്കണം. ഇതിെൻറ ട്രിക്ക് എന്തെന്ന് ചോദിച്ചാല്‍ സ്‌നേഹിച്ചാല്‍ മീനുകളും തിരികെ സ്‌നേഹിക്കുമെന്ന് അദ്ദേഹം പറയുന്നു.

48 വയസ്സുകാരനായ വക്കച്ചന്‍ 26 വര്‍ഷം മുമ്പാണ് പടുതക്കുളവും മീന്‍കൃഷിയുമൊക്കെ ചിന്തിക്കുന്നത്. വീട്ടുമുറ്റത്ത് വലിയ കുളം നിർമിച്ചു. അതിനടിയില്‍ പടുത നിരത്തി വെള്ളം സംഭരിച്ചു. അങ്ങനെ ഇന്ത്യയിലെ ആദ്യ പടുതക്കുളം മുക്കുളത്ത് രൂപപ്പെട്ടു. വിവിധ പ്രദേശങ്ങളില്‍നിന്ന് പടുതക്കുളം കാണാനും പഠിക്കാനും നിരവധിപേർ എത്തി. പടുതക്കുളം തേടി നിരവധി ദേശീയ അംഗീകാരങ്ങളും എത്തി. 2000ല്‍ നാഷനല്‍ ഇന്നവേഷന്‍ അവാര്‍ഡും 2007ല്‍ സംസ്ഥാന അവാര്‍ഡും ലഭിച്ചു. കോവിഡ് നിയന്ത്രങ്ങൾക്കുശേഷം മുംബൈ എയര്‍പോര്‍ട്ട് അടക്കമുള്ളിടങ്ങളിൽ പടുതക്കുളം നിർമിക്കാനാണ് തീരുമാനം.

സഹായമായി ഭാര്യ മോന്‍സി, മക്കളായ ട്രീസ വര്‍ഗീസ്, ആന്‍സിയ വര്‍ഗീസ് എന്നിവരും ഒപ്പമുണ്ട്. മിനറൽ വാട്ടർ ബിസിനസിലേക്കും കടക്കാനൊരുങ്ങുകയാണ് ഈ മാതൃക കർഷകൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:mundakayam
News Summary - Vakacha's pond crosses Kerala
Next Story